കൊച്ചി: പ്രതിരോധമന്ത്രിയെന്ന നിലയില്‍ ആന്റണി പൂര്‍ണപരാജയമാണെന്ന് ബിജെപി. നല്ല വ്യക്തിയെന്ന നിലയില്‍ ആന്റണിയെ അംഗീകരിക്കുന്നുവെങ്കിലും കാര്യക്ഷമതയില്ലാത്ത വ്യക്തിയാണെന്ന് പാര്‍ട്ടി മുന്‍ ദേശീയാദ്ധ്യക്ഷന് വെങ്കയ്യ നായിഡു പറഞ്ഞു.
പാക്കിസ്ഥാനും ചൈനയും ഇന്ത്യയ്ക്ക് മേല്‍ പിടിമുറുക്കുമ്പോള്‍ ആന്റണി നിശബ്ദത പാലിക്കുകയാണ്. പാക്കിസ്ഥാനികള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തിലാണ് ആന്റണിയുടെ പ്രവൃത്തി. അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമാണെന്നാണ് അവരുടെ അവകാശവാദം. ലഡാക് വരെ അവര്‍ കടന്നെത്തി. ആന്റണി ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. തെലങ്കാന വിഷയത്തിലും പ്രതികരിച്ചില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭീഷണി നേരിടുന്നു. 16 പ്രതിരോധ ഹെലികോപ്്ടറുകള് ഇന്ത്യ നിര്‍മിച്ചു. അതുകൊണ്ട് എന്തുചെയ്തു, വെങ്കയ്യ ചോദിച്ചു.
പാക്കിസ്ഥാന് കാശ്മീരില്‍ ഭീകരര്‍ക്ക് ധനസഹായവും മേറ്റ്ല്ലാവിധ സഹായങ്ങളും നല്കുന്നു. രണ്ട് ജവാന്മാരുടെ തലയറുത്ത് മാറ്റിയപ്പോഴും പ്രതിരോധമന്ത്രി നിശബ്ദത പാലിച്ചു. ജവാന്മാരുടെ കുടുംബം ദുഖം അനുഭവിക്കുമ്പോള്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സോണിയ ഗാന്ധിയും ഉറക്കം നടിക്കുകയാണെന്നും വെങ്കയ്യനായിഡു ആരോപിച്ചു.
ആന്റണിയുടെ പ്രവര്‍ത്തികള്‍ പാക് ജനതയെ കൂടുതല്‍ സന്തോഷത്തിലാക്കുന്നുണ്ട് എന്നതിനാലാണ് ആന്റണി പാക്ക് ഏജന്ാണെന്ന പ്രയോഗം മോദി നടത്തിയത്. ഏത് സന്ദര്‍ഭത്തിലാണ് ആ പരാമര്‍ശം നടത്തിയതെന്നാണ് ചിന്തിക്കേണ്ടത്. ആന്റണി പാക്കിസ്ഥാന് ഏജന്റാണെന്ന് കരുതുന്നില്ല. അദ്ദേഹം മാന്യനാണ്. പക്ഷേ പ്രവൃത്തിയാണ് ആവശ്യം. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം-വെങ്കയ്യ നായിഡു പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ആന്റണിയും മന്മോഹന് സിംഗും ചിദംബരവും ഒന്നും മത്സര രംഗത്തില്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മറ്റ് നടപടികളുടെ ആവശ്യമില്ലാത്തതുകൊണ്ടാണ് രാജി ആവശ്യപ്പെടാത്തതെന്ന് വെങ്കയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: