കൊച്ചി: സലിംരാജ് കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ പരാമര്‍ശം നീക്കിക്കിട്ടാന്‍ ഹൈക്കോടതിയില്‍ അപ്പീലോ പുനഃപരിശോധനാ ഹര്‍ജിയോ നല്കാന് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടി.
എജിയുടെ നിയമോപദേശം ലഭിക്കുന്ന മുറക്ക് അപ്പീലോ പുനഃപരിശോധനാ ഹര്‍ജിയോ നല്‍കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് വേളയില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും കനത്ത പ്രഹരമായി. വോട്ടെടുപ്പിന് മുമ്പ് പരാമര്‍ശം നീക്കിക്കിട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍. മുമ്പ് സോളാര്‍ കേസിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ജസ്റ്റിസ് സതീശ്ചന്ദ്രശന്റ വിമര്‍ശനം പിന്നീട് റിവിഷന്‍ ഹര്‍ജിയെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
പാര്‍ട്ടിക്കുള്ളില്‍നിന്നും പ്രതിപക്ഷത്തുനിന്നും ഉയരുന്ന രാജി ആവശ്യത്തെ തടയാന്‍ പരാമര്‍ശം നീക്കിക്കിട്ടുകതന്നെ വേണമെന്ന് ഉമ്മന്‍ചാണ്ടി കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പിനുശേഷം പ്രശ്നം വീണ്ടും പൊട്ടിത്തെറിയിലേക്കെത്തുമെന്നും കണക്കുകൂട്ടലുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ടാണ് റിവിഷന്‍ ഹര്ജിക്കായി നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: