പാറ്റ്ന: ബീഹാര്‍ കിഷന്‍ഗഞ്ച് നിയോജക മണ്ഡലത്തിലെ ഈ വീട്ടില്‍നിന്ന് പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ത്ഥികളും ഒഴിഞ്ഞിട്ടു നേരമില്ല. കാരണം അവിടെ വോട്ട് 47 എണ്ണമാണ്. ഒന്നിച്ചുകിട്ടിയാല് ഒരു വലിയ മുതലുതന്നെ. അതിനായി ചിരിച്ചും അപേക്ഷിച്ചും സ്ഥാനാര്‍ത്ഥികളും നേതാക്കളും കയറിയിറക്കമാണ്.
85 അംഗങ്ങളുള്ള ഈ കര്‍ഷകുടുംബത്തില്‍ 55 പുരുഷന്മാരും, 30 സ്ത്രീകളും 35 കുട്ടികളുമാണുള്ളത്. പാറ്റ്നയില്‍ നിന്നും 350 കിലോമീറ്റര്‍ ദൂരത്തിന് പൂര്‍ണ ഗ്രാമത്തിലാണ് വീടു സ്ഥിതി ചെയ്യുന്നതെങ്കിലും കിഷന്‍ഗഞ്ച് മണ്ഡലത്തിലാണ് ഇവര്‍ വോട്ടുരേഖപ്പെടുത്തുന്നത്.
അനേകം അണു കുടുംബങ്ങളില്‍ പ്രചാരണം നടത്തുന്നതിനു തുല്യമാണ് തങ്ങളുടെ വസതിയില്‍ വരുന്നത് അതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രധാന്യമാണ് നേതാക്കള്‍ നല്‍കുന്നതെന്നാണ് കുടുംബനാഥനായ മൊഹദ് നാസിം പറയുന്നത്. രണ്ട് സഹോദരങ്ങള്‍ അധ്യാപകരാണെങ്കിലും കുടുംബത്തില്‍ തലവന്റെ തനിക്കാണെന്നാണ് നസീര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സഹോദര ഭാര്യയായ അഞ്ചേര ഖാത്തൂനാണ് ഗ്രാമമുഖ്യ. എന്നിരുന്നാലും കുടുംബ കാരണവര്‍ ഭര്‍തൃ സഹോദരനാണെന്നാണും, തികച്ചും പക്ഷപാതരിഹിതമായാണ് അദ്ദേഹം തീരുമാനങ്ങള്‍ കൈകൊള്ളുന്നതെന്നും കുടുംബത്തിലെ കുട്ടികള്ല്ലൊം ഉയര്‍ന്ന വിദ്യാഭ്യാസമാണ് നല്‍കുന്നതെന്നും ഗ്രാമത്തിലെ കേസുകളും മറ്റും പരിഹരിക്കന്നതിന് നസീര്‍ കുടുംബം എന്നും സഹായകമാണെന്നും പോലീസ് ഉദ്യോഗസ്ഥനായ മഹേണ്ടര്‍ പ്രസാദ് പറയുന്നത്.
66.7 ശമാനത്തോളം മുസ്ലിം വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ മൗലാന അസര്‍ ഉള് ഹക്കിയും ബിജെപി സ്ഥാനാര്‍ത്ഥി ദിലീപ് ജയ്സ്വാളും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: