ആലുവ: മുന്‍ ഗണ്മാന് സലിംരാജിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കികിട്ടാന്‍ റിവ്യു ഹര്‍ജി നല്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുമായി ചര്‍ച്ച നടത്തി. ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഏഴുമണിക്കാരംഭിച്ച ചര്‍ച്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു.
തിരുവനന്തപുരത്തുനിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തിയ മുഖ്യമന്ത്രി പിന്നീട് ആലുവ പാലസിലേക്കെത്തുകയായിരുന്നു. ഈ സമയം അഡ്വക്കേറ്റ് ജനറല്‍ കേസ് ഫയലുകളുമായി മുഖ്യമന്ത്രിയെ കാത്ത് നില്‍പ്പുണ്ടായിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കാര്‍ മാര്‍ഗം പാലക്കാട്ടേക്ക് തിരിച്ചു.
ചര്‍ച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ രണ്ടുപേരും തയാറായില്ല. അതേസമയം, ഹൈക്കോടതി പരാമര്‍ശം നീക്കികിട്ടാന്‍ കോടതിയില്‍ ഇന്ന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും. സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി, കളമശേരി ഭൂമിയിടപാടുകളെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിശിത വിമര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: