തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിന്റെയും പുരോഹിത വര്‍ഗ്ഗത്തിന്റെയും 11 വര്‍ഷത്തെ പീഡനത്തിന്റെ മാറാപ്പുമായി പ്രൊഫ. ടി.ജെ. ജോസഫ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ ന്യൂമാന്‍ കോളേജിന്റെ പടിയിറങ്ങി. അവസാനമായി കോളേജില്‍ അദ്ദേഹം പങ്കെടുത്ത ചടങ്ങ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നടത്തിയ പ്രാര്‍ത്ഥനയായിരുന്നു. മാനേജ്മെന്റിന്റെ എല്ലാ ദ്രോഹനടപടികളുടേയും പാപഭാരം കഴുകിക്കളയാന്‍ ഈ കൂട്ടപ്രാര്‍ത്ഥന ഉപകരിച്ചിരിക്കാം.
ജോസഫ് സാറിനൊപ്പം ഇന്നലെ റിട്ടയര്‍ ചെയ്ത 7 ടീച്ചിംഗ് സ്റ്റാഫ് അംഗങ്ങളും, 3 നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം കോളേജ് പരിസരം ഒന്നുകൂടി നോക്കിക്കണ്ട് ഓര്‍മ്മകള്‍ അയവിറക്കി. രണ്ട് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ മുവാറ്റുപുഴയിലെ വസതി വരെ അനുഗമിച്ചു. ഭാവി പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സാവകാശം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുസ്ലീം തീവ്രവാദികള്‍ കൈ വെട്ടിമാറ്റിയ സംഭവവും, ഭാര്യ സലോമിയുടെ മരണവും ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു മനോനിലയായിരുന്നു കോളേജിനോട് യാത്ര പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: