റായ്ബറേലി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ദാരിദ്ര്യമെന്ന മന്ത്രവുമായി കോണ്ഗ്രസെത്തുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി. വര്‍ഷത്തില്‍ 365 ദിവസവും കോണ്‍ഗ്രസ് വിഡ്ഢി ദിനമായി ആഘോഷിക്കുകയാണെന്നും മോദി പരിഹസിച്ചു.
ഒരു വിദ്യാര്‍ത്ഥി പരീക്ഷ തുടങ്ങുന്നതിന് മുമ്പായി പ്രാര്‍ത്ഥിക്കാറുണ്ട്. ആ കുട്ടിക്ക് പരീക്ഷയില്‍ വിജയിക്കാന്‍ ഈ പ്രാര്‍ത്ഥന സഹായിക്കും. ഇതേ പോലെ തന്നെയാണ് കോണ്‍ഗ്രസിന്റെ കാര്യവും. തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പായി പാവങ്ങള്‍, പാവങ്ങള്‍, പാവങ്ങള്‍ എന്ന മന്ത്രവുമായി കോണ്ഗ്രസെത്തും. എന്നാല്‍ മാത്രമേ പാവങ്ങളെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് കോണ്‍ഗ്രസിന്റെ വിചാരമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായില്‍ വെള്ളി കരണ്ടിയുമായി ജനിച്ചവര്‍ക്ക് പാങ്ങളെന്നാല് എന്താണെന്നും വിശപ്പിന്റെ വേദന അറിയില്ലെന്നും രാഹുലിനെ ഉദ്ദേശിച്ച് മോദി വ്യക്തമാക്കി. പാങ്ങളുടെ പ്രശ്നങ്ങളെ പറ്റി എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പാര്‍ട്ടി പാവങ്ങള്‍ക്ക് അരിയും ധാന്യവും മറ്റ് അവശ്യ വസ്തുക്കളും നല്‍കാതെ ഗോഡൗണില്‍ സൂക്ഷിച്ച് ചീത്തയാക്കി കളയുന്നു. ഈ അരിയും ധാന്യവുമാകട്ടെ പിന്നീട് അബ്ക്കാരികള്ക്ക് വന്‍ വിലയ്ക്ക് മറിച്ച് വില്‍ക്കുന്നു.
യുപിഎയുടെ ഭണക്കാലത്തായിരുന്നു കര്‍ഷകരും സൈനികരും കൂടുതല്‍ കഷ്ടതകള്‍ അനുഭവിച്ചിരുന്നത്. അവരുടെ മുദ്രാവാക്ക്യമാകട്ടെ ‘മാര്‍ കിസാന്‍ മാര്‍ ജവാന്‘ എന്നായിരുന്നെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ റായ്ബറേലിയില്‍ ഒരു വികസനവും കൊണ്ടുവരാന്‍ എം.പിയായ സോണിയാ ഗാന്ധിക്ക് കഴിഞ്ഞില്ല. ഇവിടുത്തുകാര്‍ ഇന്ദിരാഗാന്ധിയേയും സോണിയാഗാന്ധിയേയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത് വിട്ടിട്ടും റായ്ബറേലി ഒട്ടും പുരോഗമിച്ചില്ല.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനോ സോണിയ ശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതെന്നും മോദി പറഞ്ഞു. റാലിയില്‍ വൈകിയെത്തിയതിന് മാപ്പ് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. തന്റെ കുറ്റം കൊണ്ടല്ല താമസിച്ചതെന്നും ഹെലികോപ്റ്റര്‍ ഉയര്‍ത്താന്‍ അധികൃതരുടെ അനുവാദം ലഭിക്കാത്തതാണ് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: