കൊച്ചി: നരേന്ദ്രമോദിയുടെ നേട്ടങ്ങളും ഗുജറാത്തിന് അദ്ദേഹം സമ്മാനിച്ച വികസന പ്രവര്‍ത്തനങ്ങളും കൊച്ചിയിലെ ജനങ്ങളിലേക്കും എത്തിക്കുകയാണ് നമോ ബ്രിഗേഡ് പ്രവര്‍ത്തകര്‍. മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് അതിന്റെ ഫലം എങ്ങനെ പ്രതിഫലിക്കും എന്ന് വീഡിയോയിലൂടെ കാഴ്ചക്കാരിലെത്തിക്കുകയാണ് നമോ ബ്രിഗേഡ് പ്രവര്‍ത്തകര്‍. 10 വര്‍ഷം കൊണ്ട് ഗുജറാത്ത് കൈവരിച്ച വളര്‍ച്ചയിലൂടെ മോദി എങ്ങനെ റോള്‍ മോഡല്‍ ആകുന്നുവെന്നതും വാജ്പേയ് ഭരണകാലത്ത് രാജ്യം നേടിയ പുരോഗതിയുമാണ് 20 മിനിറ്റ് നീണ്ടു നില്ക്കുന്ന ഡോക്യുമെന്ററിയിലൂടെ പറയുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന റോഡ് ഷോയില്‍ മോദി മാസ്ക് ധരിച്ചവരും അണിനിരക്കും.
നമോ ബ്രിഗേഡ് സംഘങ്ങളില്‍ ഐഡി മേഖലയില്‍ ജോലി ചെയ്യുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ സമസ്ത തൊഴില്‍ മേഖലയില്‍ നിന്നുള്ളവരും ഉണ്ട് എന്നതാണ് സവിശേഷമായ മറ്റൊരു കാര്യം. ഇതില്‍ പലര്‍ക്കും പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മമതയില്ല. നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായവരുടെ സംഘടനയാണ് നമോ ബ്രിഗേഡ്. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് രൂപം കൊണ്ട ഈ സംഘടനയുടെ ലക്ഷ്യം തന്നെ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേല്ക്കുകയെന്നതാണ്.
മോദിക്ക് വേണ്ടി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നേരിട്ട് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല, അതിനാല്‍ കേരളത്തിലെ ബിജെപി പ്രതിനിധികളെ വിജയിപ്പിച്ച് ഓരോ വോട്ടും മോദിക്ക് വേണ്ടി മാറ്റണമെന്നാണ് നമോ ബ്രിഗേഡിന് പറയാനുള്ളത്. എറണാകുളം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ വിജയത്തിന് വേണ്ടി മോദിയുടെ വികസന കാഴ്ചപ്പാട് ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടുള്ള പ്രചാരണമാണ് ഈ സംഘടന നടത്തുന്നത.് കടവന്ത്ര, മാര്‍ക്കറ്റ് റോഡ്, പനമ്പള്ളി നഗര്‍, തൃപ്പൂണിത്തുറ, ഇടപ്പള്ളി ലുലുമാള്‍ എന്നിവിടങ്ങളിലെല്ലാം നമോ ബ്രിഗേഡ് പ്രവര്‍ത്തകര്‍ മോദിയുടെ വികസന നേട്ടവുമായി വരും ദിവസങ്ങളില്‍ സഞ്ചരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: