മൂംബൈ: മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശക്തിമില്‍ കൂട്ടമാനഭംഗ കേസിലെ പ്രതികളായ നാല് പേരില്‍ മൂന്ന് പേര് കുറ്റക്കാരാണെന്ന് മുംബൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
വിജയ് യാദവ്, കാസിം ഷെയ്ക്ക്, സലിം അന്‍സാരി എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കൂട്ടമാനഭംഗം, ക്രിമിനല്‍ ഗൂഢാലോചന, പൊതുവായ ലക്ഷ്യം, അസ്വാഭാവികമായ ലൈംഗികത്, ഭീക്ഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് സെക്ഷന്‍ 376 ഇ പ്രകാരം വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് വാദം.
ശിക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ കൂടുതല്‍ കുറ്റങ്ങള്‍ വിചാരണയ്ക്കിടെ പ്രതികളുടെ മേല്‍ പ്രോസിക്യൂഷന് ചാര്‍ജ് ചെയ്തിരുന്നു. ഇവ കോടതി അംഗീകരിച്ചതുകൊണ്ട് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് സൂചന. പരേലില്‍ പൂട്ടിക്കിടക്കുന്ന മില്ലുകളെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി ചിത്രങ്ങളെടുക്കാന്‍ 2013 ഓഗസ്റ്റ് 22ന് അവിടെയെത്തിയ യുവതിയെ കൂട്ടമാനഭംഗത്തിന് വിധേയയാക്കുകയായിരുന്നു. സഹപ്രവര്‍ത്തകനെ കെട്ടിയിട്ട ശേഷമായിരുന്നു സംഘം യുവതിയെ ആക്രമിച്ചത്.
പതിനെട്ട് വയസുകാരിയായ ടെലിഫോണ്‍ ഓപറേറ്ററെ ശക്തി മില്‍ പരിസരത്ത് വച്ച് തന്നെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഇവരടക്കം നാല് പ്രതികള്‍ക്ക് കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഏഴ് പ്രതികളുള്‍പ്പെട്ട രണ്ട് കേസുകളിലുമായി രണ്ട് കുട്ടി പ്രതികളുമുണ്ട്. ഇവരിരുവരുടേയും വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: