കോട്ടയം: 335 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള തീരുമാനത്തില്‍ വന്‍ അഴിമതിയുണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനു വേണ്ടി നടന്നത് 25 കോടിയുടെ അഴിമതിയാണ്. ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പണം കൊടുത്താല്‍ കേരളത്തില്‍ ആര്‍ക്കും ബാറിന് അനുമതി കിട്ടുമെന്നുള്ള അവസ്ഥയാണെന്നും കോടിയേരി പറഞ്ഞു.കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ചെറുകിട ബാറുകളുമായി വിലപേശല്‍ നടക്കുകയാണെന്നും തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരുമിച്ച് നില്ക്കുന്ന അവസാനമത്സരമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: