ആലപ്പുഴ: മദ്യലഹരിയില്‍ ജ്യേഷ്ഠന് അനിയനെ കുത്തിക്കൊന്നു. എടത്വ കളങ്ങര പ്ലാംപറമ്പില്‍ നാലില്‍ രാമചന്ദ്രന്റെ മകന് രാജീവി (പ്രവീണ്‍-32)നെയാണ് ജ്യേഷ്ഠന് രാജേഷ് (34) കുത്തിക്കൊന്നത്. വീട് പണി നടക്കുന്നതിനാല്‍ തലവടി വില്ലേജ് ഓഫീസിന് സമീപം താന്നിയ്ക്കാട്ട് കുഞ്ഞേടത്ത് വീട്ടില്‍ വാടയ്ക്ക് താമസിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെ വീടിന് വെളിയില്‍ വച്ച് രാജീവും രാജേഷും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ രാജേഷ് രാജീവിനെ വീട്ടില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സ്റ്റീല്‍ കത്തിക്ക് കുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ രാജീവ് മരിച്ചു. മാന്നാര്‍ സിഐ: ആര്. ബിനു, എടത്വ എസ്ഐ: ജി.രാജേന്ദ്രന്‍പിള്ള, പി.എം.ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തിയെങ്കിലും പ്രതി രാജേഷ് ഓടി രക്ഷപെട്ടു. പ്രതിക്കായി പോലീസ് അന്വഷണം ആരംഭിച്ചു. സംസ്കാരം പിന്നീട്. അമ്മ. രാജമ്മ. സഹോദരങ്ങള്‍. രതീഷ് (വിദേശം), രശ്മി (ആസ്ട്രേലിയ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: