ഗുരുവായൂര്‍: അന്തരിച്ച സാഹിത്യകാരന് പുതൂര്‍ ഉണ്ണികൃഷ്ണന് ജനസഞ്ചയം യാത്രാമൊഴിനല്കി. എഴുന്നൂറിലേറെ ചെറുകഥകളും, 18-നോവലുകളും, 34-കഥാസമാഹാരങ്ങളും, രണ്ടുജീവചരിത്രങ്ങളും, മൂന്ന് തര്‍ജ്ജമകളും ഉള്‍പ്പടെ മലയാള ഭാഷക്ക് അതുല്യ സംഭാവന നല്കിയ സാഹിത്യലോകത്തെ മുടിചൂടാമന്നന്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ എത്തി.
നഗരസഭ ടൗണ്‍ഹാളില്‍ രാവിലെ പൊതുദര്‍ശനത്തിന് വെച്ച പുതൂരിന്റെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ജില്ല കലക്ടര്‍ എം. എസ്. ജയ, കെപിസിസി പ്രസിഡണ്ട് വി. എം. സുധീരന്, മന്ത്രി സി. എന്‍. ബാലകൃഷ്ണന് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഗുരുവായൂര്‍ നഗരസഭ ചെയര്മാന് ടി. ടി. ശിവദാസന്‍, ചാവക്കാട് നഗരസഭാദ്ധ്യക്ഷ സതീരത്നം, മാടമ്പ് കുഞ്ഞുകുട്ടന്, രാധാകൃഷ്ണന് കാക്കശ്ശേരി, എംഎല്‍എമാരായ കെ. വി. അബ്ദുള്‍ഖാദര്‍, പി. എ. മാധവന്, തൃശ്ശൂര്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളായ കെ. പി. ധനപാലന്, കെ. പി. ശ്രീശന്, തപസ്യ കലാ സാഹിത്യ സംസ്ഥാന സമിതി പി. മാധവന്‍നമ്പൂതിരി, ബിജെപി സംസ്ഥാന സമിതിയംഗം പി. എം. ഗോപിനാഥ്, കലാമണ്ഡലം ഗോപി, എഴുത്തുകാരന് ബാലചന്ദ്രന് വടക്കേടത്ത്, ആര്‍എസ്എസ്. ജില്ല സംഘ ചാലക് റിട്ടയേര്‍ഡ് ലഫ: കേണല്‍ വി. വേണുഗോപാല്‍, ആര്‍എസ്എസ്. താലൂക്ക് കാര്യവാഹ് ഇ. എം. മഹേഷ് തുടങ്ങിയവര്‍ പുഷ്പചക്രമര്‍പ്പിച്ചു. 11മണിയോടെ മൃതദേഹം ടൗണ്‍ഹാളില്‍ നിന്നും സംസ്കാരത്തിനായി വടക്കേ നടയിലുള്ള ജാനകി സദനത്തിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് പന്ത്രണ്ടരയോടെ വീടിന്റെ തെക്കുഭാഗത്ത് തയ്യാറാക്കിയ ചിതയിലേക്കെടുത്തു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. മൂത്തമകന് ഷാജുപുതൂര്‍, ചിതയ്ക്ക് അഗ്നി പകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: