മുംബൈ: ശക്തി മില്‍ പരിസരത്ത് വച്ച് മാധ്യമപ്രവര്‍ത്തകയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ നാല് പ്രതികളില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. നാലാം പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.
മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. മറ്റൊരു പീഡന കേസില്‍ കൂടി പ്രതികളായ ഇവര്‍ക്ക് സെക്ഷന്‍ 376 ഇ പ്രകാരം പരമാവധി ശിക്ഷയായ വധശിക്ഷ വരെ വിധിക്കാമെന്നും കണ്ടെത്തിയിരുന്നു. രാജ്യത്ത് ഇതാദ്യമായാണ് സെഷന് പ്രാവര്‍ത്തികമാക്കുന്നത്.
പ്രിന്‍സിപ്പല്‍ സെഷന് ജഡ്ജ് ശാലിനി ഫന്സല്ക്കറാണ് പ്രതികളായ വിജയ് ജാദവ്(19), കാസിം ബംഗാളി(21), മുഹമ്മദ് സലീം അന്‍സാരി (28), എന്നിവര്‍ക്ക് ശിക്ഷ വിധിച്ചത്.
ഇവര്‍ മൂന്ന് പേരും 18 വയസുകാരിയായ ടെലിഫോണ്‍ ഓപ്റേറ്ററെ പീഡിപ്പിച്ച കേസിലും പ്രതികളാണ്. ഈ കേസില്‍ ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കൂട്ടമാനഭംഗം, ക്രിമിനല്‍ ഗൂഢാലോചന, പൊതുവായ ലക്ഷ്യം, അസ്വാഭാവികമായ ലൈംഗികത, ഭീക്ഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി ചുമത്തിയിരിന്നു.
പ്രതികള്‍ക്ക് സെക്ഷന്‍ 376 ഇ പ്രകാരം വധ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ശിക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ കൂടുതല്‍ കുറ്റങ്ങള്‍ വിചാരണയ്ക്കിടെ പ്രതികളുടെ മേല്‍ പ്രോസിക്യൂഷന് ചാര്‍ജ് ചെയ്തിരുന്നു. ഇവ കോടതി അംഗീകരിച്ചതുകൊണ്ട് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് സൂചനയുണ്ടായിരുന്നു.
പരേലില്‍ പൂട്ടിക്കിടക്കുന്ന മില്ലുകളെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി ചിത്രങ്ങളെടുക്കാന്‍ 2013 ഓഗസ്റ്റ് 22ന് അവിടെയെത്തിയ യുവതിയെ കൂട്ടമാനഭംഗത്തിന് വിധേയയാക്കുകയായിരുന്നു. സഹപ്രവര്‍ത്തകനെ കെട്ടിയിട്ട ശേഷമായിരുന്നു സംഘം യുവതിയെ ആക്രമിച്ചത്.
പതിനെട്ട് വയസുകാരിയായ ടെലിഫോണ്‍ ഓപറേറ്ററെ ശക്തി മില്‍ പരിസരത്ത് വച്ച് തന്നെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഇവരടക്കം നാല് പ്രതികള്‍ക്ക് കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഏഴ് പ്രതികളുള്‍പ്പെട്ട രണ്ട് കേസുകളിലുമായി രണ്ട് കുട്ടി പ്രതികളുമുണ്ട്. ഇവരിരുവരുടേയും വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: