തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനപാലനത്തിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 45 കമ്പനി സേന കേരളത്തിലെത്തിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. പത്തു കമ്പനി സേന കൂടി അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് പരസ്യപ്രചരണം എട്ടിന് വൈകിട്ട് ആറിന് അവസാനിക്കും. കേരളത്തില്‍ സുരക്ഷാ പ്രശ്നം ഉണ്ടെന്ന മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇവിടെ തീവ്രവാദി ഭീഷണിയുള്ള പ്രദേശങ്ങളുമില്ല. പ്രശ്നസാധ്യതയുള്ള ബൂത്തുകളിലെ വോട്ടെടുപ്പ് വിഡിയോയില്‍ പകര്‍ത്തും. പ്രശ്നബാധിത ബൂത്തുകള്‍ ഏതൊക്കെയെന്ന് ദിവസവും വിലയിരുത്തിവരികയാണ്. അവയുടെ എണ്ണം വരുംദിവസങ്ങളില്‍ പ്രസിദ്ധപ്പെടുത്തുമെന്നും നളിനി നെറ്റോ പറഞ്ഞു.
സംസ്ഥാനത്ത് 2,42,51,942 വോട്ടര്‍മാരാണുള്ളത്. മാര്‍ച്ച് 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരമാണിത്. ഇതില്‍ 1,16,81,503 പേര് പുരുഷന്മാരും 1,25,70,439 പേര് സ്ത്രീ വോട്ടര്‍മാരുമാണ്. 18നും 19നും ഇടയ്ക്ക് പ്രായമുള്ള 5,56,702 വോട്ടര്‍മാരാണുള്ളത്. 20നും 60നും ഇടയ്ക്ക് പ്രായമുള്ള 2,01,81,660 വോട്ടര്‍മാരും 60നുമേല്‍ പ്രായമുള്ള 35,13,580 വോട്ടര്‍മാരുമുണ്ട്. 11,969 പോളിംഗ് സ്റ്റേഷന് പ്രദേശങ്ങളിലായി 21,424 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 948 പോളിംഗ് സ്റ്റേഷനുകള്‍ കൂടുതലാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് സ്റ്റേഷനുകളുള്ളത് പത്തനംതിട്ട മണ്ഡലത്തിലാണ്, 1205. കുറവ് പൊന്നാനിയിലും. ഇവിടെ 948 പോളിംഗ് സ്റ്റേഷനുകളുണ്ട്. 15ല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളതിനാല്‍ അഞ്ചു ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ടു ബാലറ്റ് യൂനിറ്റുകളുപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് രണ്ട് ബാലറ്റ് യൂനിറ്റുകളുപയോഗിക്കുന്നത്. 27 സ്ത്രീകള്‍ ഉള്‍പ്പെടെ 269 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 1700 വോട്ടര്‍മാരില്‍ കൂടുതലുള്ള തൃശൂര്‍, പാലക്കാട്, എറണാകുളം മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളില്‍ ഓക്സിലറി പോളിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: