കൊച്ചി: യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണം പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തുവെന്ന് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്. എറണാകുളം നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പര്യടനത്തിന് ഷിപ്പയാര്ഡിന് മുന്നില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നതില്‍ യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു. കൊച്ചി തുറുമുഖം പൂര്‍ണമായും തര്‍ന്ന് കഴിഞ്ഞു. എഫ്എസിടിയിലെയും എച്ച്എംടിയിലെയും തൊഴിലാളികള്‍ നില നില്‍പ്പിനായി സമരത്തിന്റെ പാതയിലാണ്. തങ്ങളുടെ തൊഴില്‍ നിലനിര്‍ത്തുക എന്ന മിതമായ ആവശ്യമേ തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നുള്ളു. എ.കെ. ആന്റണിയെപ്പോലുള്ള നേതാവ് ഇതിനോടൊക്കെ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും എ.എന്‍. ാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
ഷിപ്പിയാര്ഡിനെയും കൊച്ചി തുറമുഖത്തെയും ഫാക്ടിനെയും സംരക്ഷിക്കാന്‍ എ.കെ. ആന്റണി ചെറുവിരലനക്കിയില്ലന്നും രാധാകൃഷ്ണന് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് സ്ഥാനാര്‍ത്ഥി പര്യടനം ഉദ്ഘാടനം ചെയ്തു. എന്‍.പി. ശങ്കരന്‍കുട്ടി, കെ.എസ്.സുരേഷ്, കെ.എസ്. രാജേഷ്, ഇ.എസ്. പുരുഷോത്തമന്, സി.ജി. രാജഗോപാല്‍, സുധാദീലീപ്, ദീലീപ് കുമാര്‍, പ്രകാശ് അയ്യര്‍, പി. കൃഷ്ണദാസ്, പി.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ ആരംഭിച്ച പര്യടനം ഗാന്ധിനഗര്‍, ഉദയാ കോളനി, കതൃക്കടവ്, കലൂര്‍ , പൊറ്റക്കുഴി വഴി ഉച്ചക്ക് പേരണ്ടൂരില്‍ സമാപിച്ചു. വൈകീട്ട് നാല് മണിയോടെ പുനരാംരംഭിച്ച പര്യടനം പാടം ബസ്റ്റോപ്പ്, കീര്‍ത്തി നഗര്‍, ഭാവന്‍സ് സ്കൂള്‍ വഴി വൈകീട്ട് 7.30 ഓടെ പുന്നക്കല്‍ ജംഗ്ഷനില്‍ സമാപിച്ചു. നാളെതൂപ്പൂണിത്തുറ മണ്ഡലത്തിലാണ് പര്യടനം. രാവിലെ എട്ട് മണിക്ക് മരടില്‍ നിന്നാംരംഭിക്കുന്ന പര്യടനം വൈകീട്ട് 7.30ന് പള്ളരുത്തിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: