ന്യൂദല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരുടെ കുതിപ്പിന് വിരാമം. വനിതാ വിഭാഗത്തില്‍ സൈന നെഹ്വാളും പുരുഷ വിഭാഗത്തില്‍ പി. കശ്യപും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി.
ഇന്ത്യയുടെ സൂപ്പര്‍താരമായ സൈന നെഹ്വാള് ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ യിഹാന് വാംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്കോര്‍ 16-21, 14-21. മത്സരം 38 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. ഇത് എട്ടാം തവണയാണ് സൈന യിഹാന് വാംഗില്‍ നിന്ന് പരാജയമറിയുന്നത്.
മികച്ച സ്ട്രോക്കുകളിലൂടെ ഇടയ്ക്കിടെ സൈന ചൈനീസ് താരത്തിനെ സമ്മര്‍ദത്തിലാക്കിയെങ്കിലും വിജയത്തിലെത്താന്‍ അതു മതിയാകുമായിരുന്നില്ല. കൃത്യതയില്ലാതെ പായിച്ച ഷോട്ടുകള്‍ വലയില്തട്ടി പാഴായത് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായി.
പുരുഷ വിഭാഗത്തില്‍ ഒന്നാം നമ്പര്‍ താരം മലേഷ്യയുടെ ചോങ്ങ് വി ലീയോടാണ് കശ്യപ് അടിയറവ് പറഞ്ഞത്. 40 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-15, 21-13 എന്ന സ്കോറിനാണ് കശ്യപ് കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: