കൊച്ചി: സാധാരണക്കാരുടേയും തൊഴിലാളികളുടേയും ജീവിതം ദുരിതപൂര്‍ണമാക്കിയ യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് തൂത്തെറിയാന്‍ തൊഴിലാളികളും പൊതുസമൂഹവും ഒറ്റക്കെട്ടായി വോട്ട് രേഖപ്പെടുത്തണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് പറഞ്ഞു. സാധാരണക്കാരുടെ സാമൂഹ്യനീതി നിഷേധിക്കുകയും തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുകയും അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍, എല്ലാ മേഖലകളിലും ദയനീയ പരാജയമാണ്. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത സര്‍ക്കാരിനില്ല. കേരളത്തില്‍ പരസ്പ്പരം വിമര്‍ശിക്കുകയും മത്സരിക്കുകയും ചെയ്യുന്ന ഇടതു-വലതു മുന്നണികള്‍ ദല്‍ഹിയിലെത്തുമ്പോള്‍ ഒന്നാകുന്ന രാഷ്ട്രീയ പാപ്പരത്തം വീണ്ടും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിന് കപ്പല്‍ശാല ട്രേഡ് യൂണിയന് ഹിതപരിശോധനയില്‍ ഉജ്ജ്വല വിയം നേടിയ ഷിപ്പ്യാര്ഡ് എംപ്ലോയീസ് സംഘിന്റെ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിന് ബിഎംഎസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിന് ഷിപ്പ്യാര്ഡ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് വി.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എന്‍.നഗരേഷ്, പോര്‍ട്ട് മസ്ദൂര്‍ മഹാ സംഘ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി.സുധാകരന്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന്, ഓള് ഇന്ത്യ ഷിപ്പ്യാര്ഡ് എംപ്ലോയീസ് ഫെഡറേഷന് അഖിലേന്ത്യാ പ്രസിഡന്റ് ടി.എസ്.രാജീവന്, കൊച്ചിന് പോര്‍ട്ട് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി വി.ജി.പത്മജം, എന്‍ഒബിഡബ്ല്യു സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വിനോദ്കുമാര്‍, സതേണ്‍ കമാന്റ് സിവിലിന് എംപ്ലോയീസ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി എസ്.സുധീര്‍, സംസ്ഥാന സെക്രട്ടറി സതീഷ് ആര്.പൈ, ബിഎംഎസ് മേഖലാ സെക്രട്ടറി സജിത്ത് ബോള്‍ഗാട്ടി എന്നിവര്‍ പ്രസംഗിച്ചു. കൊച്ചിന് ഷിപ്പ്യാര്ഡ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ആര്.രഘുരാജ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ഷിപ്പ്യാര്ഡ് എംപ്ലോയീസ് സംഘിന്റെ സെക്രട്ടറി എസ്.ഒ.ഷിബു നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: