മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരായ തെഹ്സീന്‍ അക്തര്‍, വഖാസ് എന്നിവരെ ഇന്നലെ മൂന്നാറിലെത്തിച്ച് തെളിവെടുത്തു. നെടുമ്പാശ്ശേരിയില്‍നിന്ന് ഹെലികോപ്ടര്‍ മാര്‍ഗ്ഗം മൂന്നാറിന് 13 കിലോമീറ്റര്‍ ആകലെയുള്ള ആനച്ചാലില്‍ എത്തിച്ച് അവിടെനിന്നും വന്‍ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ റോഡുമാര്‍ഗ്ഗമാണ് മൂന്നാറിലെത്തിച്ചത്.
രണ്ട് കോപ്ടറുകളിലാണ് ഇരുവരെയും കൊണ്ടുവന്നത്. രാവിലെ 11.30ന് മൂന്നാറില്‍ കൊണ്ടുവന്ന ഇവരെ തെളിവെടുപ്പിനുശേഷം 3.30ഓടെ ഹെലികോപ്ടറില്‍ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയി. വഖാസ് താമസിച്ചിരുന്ന ന്യൂ കോളനിയിലെ ഹോംസ്റ്റേയിലായിരുന്നു ആദ്യ തെളിവെടുപ്പ്. ഇവിടെ രണ്ടരമാസംവരെ താമസിച്ചിരുന്നു. തെഹ്സീന്‍ അക്തര്‍ ഇവിടെഎത്തി ഇരുവരുമായി കൂടിക്കണ്ടിരുന്നു. വഖാസിനെ ഹോംസ്റ്റേയില്‍ പരിചയപ്പെടുത്തിയ ജെമീലിെന്റ ഇക്കനഗറിലുള്ള പെട്ടിക്കടയിലും ഇവരെ കൊണ്ടുവന്നു. മൂന്നാറില്തന്നെയുള്ള റിയല്‍ടെക് എന്ന ഇന്റര്‍നെറ്റ് കഫെയിലെത്തിച്ചായിരുന്നു പിന്നീട് തെളിവെടുപ്പ്. സിം കാര്‍ഡ് തരപ്പെടുത്തിയ പാണ്ഡ്യന് ബേക്കറിയിലെ ജ്യോൂസ് മാസ്റ്റര്‍ കാസര്‍കോഡ് സ്വദേശി സിദ്ദിഖ് എന്നയാളുടെ അടുക്കലെത്തിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചു. സിംകാര്‍ഡ് ഇയാളുടെ കയ്യില്‍നിന്നും കളഞ്ഞുപോയതാണെന്നാണ് സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന്മാരെ അറിയിച്ചത്.
കറുത്ത കണ്ണട ധരിച്ച് മുഖവും മറച്ചാണ് പ്രതികളെ കൊണ്ടുവന്നത്. തഹ്സീന് അക്തര്‍ അഞ്ചരയടിയോളം ഉയരമുള്ള മെലിഞ്ഞ് 21 വയസ്സ് തോന്നിക്കുന്ന യുവാവാണ്. വഖാസ് ആറടിയോളം ഉയരമുള്ള ആരോഗ്യവാനായ വ്യക്തിയും. വഖാസിനെ ഹോംസ്റ്റേയില്‍ പരിചയപ്പെടുത്തിയ ജെമീല്, വഖാസിനെ അറസ്റ്റ് ചെയ്തതിനെതുടര്‍ന്ന് ഒളിവില്‍ പോയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: