ഗാന്ധിനഗര്‍: നരേന്ദ്ര മോദി നല്ല പ്രധാനമന്ത്രിയാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. ഗാന്ധിനഗറില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ അടല്‍ജിയോട് താരതമ്യം ചെയ്യില്ല. അദ്ദേഹം ഒരു പ്രത്യേക തരത്തിലുള്ളയാളായിരുന്നു. പാര്‍ട്ടിയുടെ ആദര്‍ശപുരുഷന്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയാണ്. ആ ആദര്‍ശങ്ങള്‍ നടപ്പാക്കിയത് അടല്‍ജിയായിരുന്നു. അദ്വാനി പറഞ്ഞു.
നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ്സിംഗ്, അരുണ്‍ ജെറ്റ്ലി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഗാന്ധിനഗറില്‍ നിന്ന് മല്‍സരിക്കുന്നില്ലെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല. ഭോപ്പാലില്‍ നിന്ന് മല്‍സരിക്കണമെന്ന് അവിടുത്തെ ചില സുഹൃത്തുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഗാന്ധിനഗര്‍ വേണ്ടെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. തെന്റ മണ്ഡലത്തെപ്പറ്റി ഭിന്നതയുണ്ടായിട്ടില്ല. അദ്വാനി പറഞ്ഞു.
ഗുജറാത്തുമായുള്ള തെന്റ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവിടെ നിന്ന് അഞ്ചുതവണ എം.പിയായ അദ്വാനി തുടര്‍ന്നു. തെരഞ്ഞെടുപ്പ് മല്‍സരവുമായി ബന്ധപ്പെട്ടുണ്ടായ ബന്ധമല്ല. ഇന്ത്യയുടെ സ്വതന്ത്യത്തിനു ശേഷം ഉണ്ടായ ആ ദൗര്‍ഭാഗ്യകരമായ സംഭവത്ത്ടര്ന്നുള്ളതാണ്ബന്ധം.
വിഭജനത്തിനു ശേഷം പാക്കിസ്ഥാന് വിട്ട് ഗുജറാത്തില്‍ താമസമുറപ്പിച്ചകാര്യം പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. എെന്റ അച്ഛന് ആദിപ്പൂരിലാണ് ആദ്യം അല്പകാലം മുന്‍പ് താമസിച്ചത്. അവസാനകാലം കാശിയില്‍ കഴിയണമെന്ന് മുത്തച്ഛന് ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്ന്ന്അവിടേക്ക് മാറി.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: