കൊച്ചി: യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോകേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. എറണാകുളം പ്രസ്ക്ലബിന്റെ നിലപാട് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനായിരം കോടി മുതല്‍ രണ്ട് ലക്ഷം കോടിവരെയുള്ള വന്‍ അഴിമതികളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേത്. 500 പ്രാവശ്യം ചൈന അതിര്‍ത്തിയില്‍ കടന്നാക്രമണം നടത്തി. സര്‍ക്കാര്‍ ഫലപ്രദമായി ഒന്നും ചെയ്തില്ല അതിര്‍ത്തിയില്‍ 73 റോഡ് നിര്‍മ്മിക്കാന്‍ 2006 ജൂണില്‍ തീരുമാനമെടുത്തെങ്കിലും ഇതുവരെ നിര്‍മ്മിച്ചത് 27 റോഡുകള്‍ മാത്രമാണ്. ഇന്ത്യകണ്ട ഏറ്റവും ദുര്‍ബലനായ പ്രതിരോധമന്ത്രിയാണ് എ.കെ. ആന്റണി. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ക്കൊന്നും സോണിയാഗാന്ധി മറുപടി പറയുന്നില്ല. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് ബിജെപിയുടെതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കേരളത്തില്‍ ബിജെപി വന്‍ മുന്നേറ്റ മുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: