തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നാല് ലക്ഷം കെയ്സിന്റെ കുറവ്. അതേ സമയം വില്‍പ്പന കുറഞ്ഞെങ്കിലും സര്‍ക്കാരിന്റെ വരുമാനത്തില്‍ കുറവൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ വിറ്റത് രണ്ട് കോടി നാല്‍പ്പത് ലക്ഷം കെയ്സ് മദ്യമാണ്. അതിന് മുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ വിറ്റത് രണ്ടു കോടി നാല്പ്പത്തിനാല് കെയ്സ് മദ്യവും.
അതേസമയം വില്‍പ്പന നികുതി ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വര്‍ദ്ധിപ്പിച്ചതിനാല്‍ സര്‍ക്കാരിന് ഈ ഇനത്തിലുള്ള വരുമാനത്തില്‍ കുറവ് വന്നില്ല. ബിവറേജസ് കോര്പ്പറേഷന് മദ്യ വില്‍പ്പനയിലൂടെ ലഭിച്ചത് 9,350 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 550 കോടി രൂപ അധികം. ഇതുവഴി നികുതിയായി സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തിയത് 7,700 കോടി രൂപയാണ്.
ചില മുന്തിയ ഇനം മദ്യം ഒഴികെ മറ്റെല്ലാ മദ്യങ്ങളുടെയും വില്‍പ്പന കുറഞ്ഞപ്പോള്‍ ബിയറിന്റെ ഉപഭോഗം കൂടി. ഒരു കോടി ആറ് ലക്ഷം കെയ്സ് ബിയറാണ് കഴിഞ്ഞ വര്‍ഷം മലയാളി കുടിച്ച് തീര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: