ഹൈദരാബാദ്: സുദീര്‍ഘമായ ഒരിടവേളയ്ക്കു ശേഷം തെലുങ്കുദേശം പാര്‍ട്ടി ബിജെപി നേതൃത്വത്തിലുളളദേശീയ ജനാധിപത്യ സഖ്യത്തില്‍ മടങ്ങിയെത്തി. കരുത്തുറ്റ പാര്‍ട്ടിയുടെ വരവ് ആന്ധ്രാപ്രദേശിലും സീമാന്ധ്രയിലും എന്‍ഡിഎയുടെ ശക്തിയും അടിത്തറയും വിപുലമാക്കും.
ഇതോടെ വരുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ മേഖലയില്‍ വന്‍മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും ഉറപ്പായി. സഖ്യത്തിനുള്ള ബിജെപി-ടിഡിപി ചര്‍ച്ചകള്‍ കുറച്ചുദിവസമായി നടന്നുവരികയായിരുന്നു. സീറ്റുകള്‍ സംബന്ധിച്ച ചെറിയചെറിയ തര്‍ക്കങ്ങളും ഇന്നലത്തെ ചര്‍ച്ചകളില്‍ പരിഹരിച്ചു. സഖ്യമൊരു ഭാഗ്യമാണെന്ന് വിശേഷിപ്പിച്ച ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്‍ഡിഎയ്ക്ക് മുന്നൂറു സീറ്റില്‍ കൂടുതല്‍ കിട്ടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അകാലിദള്‍ എം.പി നരേഷ് ഗുജ്റാളാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്.
നരേന്ദ്ര മോദി വികസനപുരുഷനാണ്. കോണ്‍ഗ്രസില്ലാത്ത, അഴിമതിയില്ലാത്ത ഇന്ത്യയാണ് ഞങ്ങളുടെ ലക്ഷ്യം, നായിഡു തുടര്‍ന്നു. മുന്‍പ് എന്‍ഡിഎയില്‍ അംഗമായിരുന്ന ടിഡിപി വാജ്പേയി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ഇരുപാര്‍ട്ടികളുടേയും ഉന്നത നേതാക്കള്‍ ഇടപെട്ട് ശനിയാഴ്ച രാത്രിയോടെ സഖ്യത്തിന് അന്തിമ രൂപം നല്‍കുകയായിരുന്നു. ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍, അകാലിദള്‍ നേതാവ് നരേഷ് ഗുജ്റാള്‍, ബിജെപി ട്രഷറര്‍ പീയൂഷ് ഗോയല്‍ എന്നിവര്‍ ടിഡിപി നേതാക്കളുമായി ചര്‍ച്ച നടത്തി.
സുജന ചൗധരി, ദയാകര്‍ റാവു, രാമകൃഷ്ണഡു, നരസിംഹലു എന്നവര്‍ ടിഡിപിക്കുവേണ്ടി ചര്‍ച്ചകളില്‍ പങ്കെടുത്തു. കൂടാതെ ജാവ്ദേക്കര്‍ ശനിയാഴ്ച രണ്ടു തവണ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ ആഗസ്റ്റിലാണ് മോദി ചന്ദ്രബാബു നായിഡുവിനെ കണ്ടത്. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ടിഡിപിയുടെ സ്ഥാപകനേതാവ് എന്‍.ടി രാമറാവുവിെന്റ അജണ്ടയെപ്പറ്റി മോദി അപ്പോള്‍ നായിഡുവിനെ ഓര്‍മ്മപ്പെടുത്തിയിരുന്നു.ഡിസംബറില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുന്നസമയത്ത് നായിഡു മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: