കൊച്ചി: വൈകുന്നേരം 4.45 വരെ തോപ്പുംപടി രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ ഒഴിഞ്ഞു കിടന്ന കസേരകള്‍ കണ്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ പരിഭ്രമിച്ചു. പിന്നെ ഇടതടവില്ലാതെ ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ ഉച്ചഭാഷിണിയിലൂടെ ജനങ്ങള്‍ സ്റ്റേഡിയത്തില്‍ കടന്നിരിക്കാന്‍ അപേക്ഷിച്ചു കൊണ്ടിരുന്നു.
ഒരു ഘട്ടത്തില്‍ സെക്യൂരിറ്റി പാസ് ഇല്ലാത്തവരെയും സ്റ്റേഡിയത്തിലേക്ക് കടത്തിവിടാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് പറയേണ്ട ഗതികേടിലായി സ്ഥലം എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്. പ്രസംഗ വേദിയുടെ ഇടതുഭാഗത്തു മാത്രമാണ് പിന്നീട് അല്പം പ്രവര്‍ത്തകരെ കണ്ടത്.
തുടര്‍ന്ന് പാസില്ലെങ്കിലും വേദിക്ക് വലതു വശത്തുള്ള വിഐപി സീറ്റുകളിലേക്ക് കടന്നിരിക്കാന്‍ പൊതുജനങ്ങളോട് അപേക്ഷിക്കുന്ന സ്ഥാനാര്‍ത്ഥി കെ.വി.തോമസിനെയാണ് ജനം കണ്ടത്. അവിടിരുന്നാല്‍ പ്രധാനമന്ത്രിയെ നന്നായി കാണാമെന്നും അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു.
4.30ന് എത്തുമെന്ന് അറിയിച്ചിരുന്ന പ്രധാനമന്ത്രി 5.10 ആയപ്പോഴാണ് എത്തിയത്. അപ്പോഴേക്കും ആയിരത്തില്‍ താഴെവരുന്ന കസേരകളില്‍ മാത്രം ജനം ഉണ്ടെന്നു വരുത്തി യോഗം ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: