കൊച്ചി: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
അതേസമയം സോളാര്‍ കേസില്‍ വിഎസ്സിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ കേസില്‍ ഹര്‍ജി നല്കാന് വിഎസ്സിന് അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വിഎസ്സിന്റെ ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 3ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: