കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കുന്നതിനായി കമ്യൂണിസ്റ്റ് പാര്‍ട്ടി 10 കോടി രൂപയും വീടും തനിക്ക് വാഗ്ദാനം ചെയ്തുവെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന് മറുപടി പറയണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്.
പിണറായി പരസ്യമായി കേരള ജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ആലപ്പുഴ ജില്ല കമ്മറ്റി ആക്ടിംഗ് സെക്രട്ടറിയും ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ സജി ചെറിയാനാണ് ഈ വാഗ്ദാനവുമായി തന്നെ സമീപിച്ചതെന്ന് സരിത ഒരു അഭിമുഖത്തില്‍ പറയുന്നു. ഈ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ അറിവോടെയാണോ സജി ചെറിയാനെ പറഞ്ഞുവിട്ടതെന്ന് പിണറായി വ്യക്തമാക്കണം. പത്ത് കോടിയുടെ സ്രോതസ് എവിടെ നിന്നാണെന്ന് പുറത്ത് വരണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സരിതയില്‍ അചഞ്ചല വിശ്വാസമുണ്ടായിരുന്ന ഇടതുപക്ഷത്തിനെതിരെ സരിത തന്നെയാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയത്. എല്‍ഡിഎഫ് വിട്ട് ആര്‍എസ്പി യുഡിഎഫില്‍ ചേര്‍ന്ന നടപടിയെ രാഷ്ട്രീയ പുനരേകീകരണമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രനെ പരനാറിയെന്ന് വിശേഷിപ്പിച്ച പിണറായി വിജയനെ വിളിക്കാന്‍ നിഘണ്ഡുവില്‍ വാക്കുകളില്ല. വ്യക്തിഹത്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയമാണ്. സദാചാരത്തെ കുറിച്ച് പറയാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരാള്‍ക്കും അര്‍ഹതയില്ലെന്നും ഇക്കാര്യത്തില്‍ സംവാദം നടത്താന്‍ വരെ തയ്യാറാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: