കാസര്‍കോട്: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്ക് ഇറങ്ങേണ്ട ഹെലിപ്പാഡ് പൊളിച്ച് നീക്കിയ കോണ്‍ഗ്രസ് നടപടി രാഷട്രീയ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം കളിച്ചത്. രാഹുല്‍ ഇറങ്ങിയ ഹെലിപ്പാഡില്‍ മോദി ഇറങ്ങിയാല്‍ മുസ്ലീം സമുദായത്തിലെ ഒരാള്‍ക്കും ആക്ഷേപമുണ്ടാകുമായിരുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
കാസര്‍കോട് രാഹുല്‍ ഗാന്ധിയുടെ പരിപാടി നടന്നത് ബിജെപിയുടെ ഔദാര്യമാണെന്ന് കോണ്‍ഗ്രസ് മറക്കരുത്. നാലിന് മോദി കാസര്കോടെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ഇതനുസരിച്ച് 3,4 തീയതികളില്‍ നഗരസഭാ സ്റ്റേഡിയം ബിജെപി ബുക്ക് ചെയ്തിരുന്നു. മോദിയുടെ പരിപാടി എട്ടിലേക്ക് മാറ്റിയതോടെ 5 ന് നടക്കുന്ന രാഹുലിന്റെ പരിപാടിക്ക് ബിജെപി സ്റ്റേഡിയം വിട്ടു നല്കി മാന്യത കാണിക്കുകയായിരുന്നു. തെരഞ്ഞടുപ്പ് കമ്മറ്റി ചെയര്‍മാനും ദേശീയ സമിതി അംഗവുമായ മടിക്കൈ കമ്മാരന്, കണ്‍വീനര്‍ അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, ദേശീയ സമിതി അംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതി അംഗം പി.രമേശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: