സര്‍വ്വേഫലങ്ങള്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം പറയുന്നു. യുപിഎയുടെ വാദം കഴിഞ്ഞതവണ 145 സീറ്റ് കിട്ടിയപ്പോള്‍ തന്നെ തങ്ങള്‍ക്ക് സര്‍ക്കാരുണ്ടാക്കാനായി. ഇത്തവണയും ആ കടമ്പ കഴിഞ്ഞാല്‍ അതിനാവുമെന്ന്. താങ്കളുടെ വിലയിരുത്തല്‍ ?
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് നൂറുശതമാനം ഉറപ്പാണ്. ഓരോ സര്‍വ്വേ ഫലത്തിലും എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ള സീറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഓരോ ദിവസവും ബിജെപിക്കനുകൂലമായ ട്രെന്ഡാണുണ്ടാവുന്നത്. ഇപ്പോള്‍ തന്നെ എന്‍ഡിഎയ്ക്ക് 260 സീറ്റ് പറയുന്നു. എന്റെ കണക്കുകൂട്ടലില്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപിക്ക് 300 സീറ്റും എന്‍ഡിഎയ്ക്ക് 320 സീറ്റും ലഭിച്ചേക്കും.
മൂന്നാം മുന്നണിയുടെ സാധ്യതയ?
അങ്ങനെയൊന്ന് രാജ്യത്ത് നിലവിലില്ല. അവരുടെ കാര്യമൊന്നും ആരും ചര്‍ച്ച ചെയ്യുന്നതുപോലുമില്ല.തികച്ചും അപ്രസക്തമായ സംവിധമാണത്.
മോദി അധികാരത്തിലെത്തിയാല്‍ പറയുന്നതുപോലെ എന്തു മാറ്റമാണ് ഉണ്ടാക്കാന്‍ കഴിയുക. സംവിധാനങ്ങളൊക്കെ നിലവിലുള്ളതാകുമ്പോള് പ്രത്യേകിച്ചും?
നിലവിലുള്ള ഉദ്യോഗസംവിധാനത്തെ ഉപയോഗിച്ചുതന്നെയാണ് ഗുജറാത്തില്‍ മോദി വന്‍ വികസനം കൊണ്ടുവന്നത്. ഗുജറാത്തില്‍ ചെയ്തത് കേന്ദ്രത്തിലും പ്രാവര്‍ത്തികമാക്കാന്‍ മോദിക്കു കളിയും. മോദിഅഞ്ചുവര്ഷം ഭരിച്ചാല്‍ ബിജെപിക്ക് 50 വര്‍ഷം ഭരണത്തില്‍ തുടരാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കും.
മോദി അധികാരത്തില്‍ വന്നാല്‍ സോണിയാ ഗാന്ധിക്കെതിരെ നീക്കമുണ്ടാകും എന്ന വാര്‍ത്തകളുണ്ട്?
തീര്‍ച്ചയായും അവരുടെ അവിതസ്വത്ത് സമ്പാദനം അന്വേഷിക്കേണ്ടതല്ലേ ഒന്നരലക്ഷം കോടി രൂപയുടെ ആസ്തിയാണ് അവര്‍ക്കും കുടുംബത്തിനുമുള്ളത്. അവര്‍ വിദേശയാത്രകള്‍ നടത്തുന്നു. അവരുടെ ചെലവുകള്‍ ആര് വഹിക്കുന്നു എന്ന് അന്വേഷിക്കണം. തീരെ ദരിദ്ര കുടുംബത്തില്‍ നിന്നും വന്ന ഒരു വനിതയ്ക്ക് ഇത്രയും സ്വത്ത് എവിടെ നിന്നാണ്.
മോദിയുടെ ജീവനുഭീഷമിയുണ്ടെന്നു പറയുന്നതിന് അടിസ്ഥാനം?
സോണിയയുമായി അടുത്ത ബന്ധമുള്ള ലണ്ടിനിലെ ഇക്കണോമിസ്റ്റ്് പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറില്‍ പറയുന്നത് മോദിയെ തെരഞ്ഞെടുപ്പിലൂടെ തടയാനാവില്ല. അതിനു മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കണമെന്നാണ്. ഇക്കണോമിസ്റ്റന്റെ തലപ്പത്തുള്ളവരെല്ലാം ഇറ്റലിക്കാരാണ്. ഫിയറ്റ് കമ്പനി കുടുംബാംഗമായ അഗ്നെലിക്ക് ഇതില്‍ ഷെയറുണ്ട്. സോണിയയുടെ അമ്മയും സഹോദരിയുമായി അടുത്ത ബന്ധമാണിവര്‍ക്കുള്ളത്. അമത്യാര്സെന്നിന്റെ മൂന്നാം ഭാര്യയുടെ പിതാവ് റോക്ക് ചൈര്സിനും ഇതില്‍ ഓഹരിയുണ്ട്. ഇക്കണോമിസ്റ്റിിന്റെ വാക്കുകളില്‍ മോദിക്കെതിരായ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മോദിയെ ശാരീരികമായി അപായപ്പെടുത്താന്‍ മാത്രമേ കഴിയൂ എന്നല്ലേ അത് സൂചിപ്പിക്കുന്നത്. ഇതിനു പിന്നില്‍ ഭീഷണിയുടെ സ്വരമുണ്ട്. എന്തുകൊണ്ട് ഇക്കണോമിസ്റ്റില്‍ അത്തരമൊരു പരാമര്‍ശമുണ്ടായി എന്ന് ബ്രിട്ടീഷ് ഹൈക്കമീഷണറോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടണം.
കേരളത്തില്‍ മുന്നണി രാഷ്ടീയത്തിനിടയി്ല് ബിജെപി ക്ക് നേട്ടം കീയാനാകുമോ?
ഇരു മുന്നണികളേയും ജനം മടുത്തു. തങ്ങളെ ഇവര്‍ കബളിപ്പിക്കുന്നു എന്ന് വോട്ടര്‍മാര്‍ തിരിച്ചറിയുന്നു. തമിഴില്‍ ചിന്നവീട് എന്നൊരു പദമുണമുണ്ട്. കോണ്‍ഗ്രസിന്റെ ചിന്നവീടാണ് സിപിഎം. ഇരുവരും കേരളത്തില്‍ ഒത്തുകളിക്കുകയാണ്. ആദി ശങ്കരന്റെ നാടായ കേരളത്തെ ലോക് സഭയില്‍ പ്രതിനിധീകരിക്കേണ്ടത് സംസ്ക്കാര സമ്പന്നരായ വ്യക്തികളാകണം
ശശിതരൂരിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പിന്നില്‍?
ശശി തരൂരുമായി വ്യക്തി പരമായ ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിനെതിരെ പറഞ്ഞകാര്യങ്ങളെല്ലാം തെളിവിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്തി ദുബായിയില്‍ ജയിലില്‍കഴിയുന്ന മകനെ വഴിവിട്ട് സഹായിക്കുന്നു എന്നു മാത്രമേ ഞാന്‍ പറഞ്ഞതൊള്ളു. തരൂരിന്റെ പേരേ പരാമര്‍ശിച്ചില്ല. അതുതാനെന്ന മട്ടില്‍ തരൂരാണ് പ്രസ്ഥാവനയുമായി രംഗത്തുവന്നത്. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം കൊലപാതമെന്ന് ഉറപ്പുള്ളതിനാലാണ് ഇക്കാര്യത്തില്‍് തരൂരിനെതിരെ നടപടി ആവശ്യപ്പെട്ടത്.
ശശിതരൂര്‍ ഭാര്യയെ കൊല്ലില്ല എന്നാണല്ലോ എ കെ ആന്റണി പറയുന്നത്
തരുരാണ് സുനന്ദയെ കോന്നതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കൗ ബോയ് ആയ തരൂരിനതിന് കഴിയുമോ എന്നും അറിയില്ല. പക്ഷേ സുനന്ദയെ കോന്നത് ആര്? എന്തിന്? എങ്ങനെ? എന്നതെല്ലാം തരൂരിനറിയാം അത് പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം തരൂരിനുണ്ട്.. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഐപിഎല്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും തുറന്നുപറയുമെന്ന് സുനന്ദ കൂട്ടുകാരോട് വെളിപ്പെടുത്തിയിരുന്നു. ഐപിഎല്ലിന്റെ പേരില്‍് പേരുദോഷമുണ്ടായതും വിഷം കഴിച്ചതുമെല്ലാം സുനന്ദ കൂട്ടുകാരോട് പറഞ്ഞിരുന്നു. ഐപിഎല്ലില്‍ റോബര്‍ട്ട് വധേരയുടെ പങ്ക്, മറ്റാരുടെയെല്ലാം നിക്ഷേപങ്ങള്‍ ഇതെല്ലാം വെളിപ്പെടുത്തുമെന്ന് നളിനിസിംഗ് അടക്കമുള്ള കൂട്ടുകാരോട് പറഞ്ഞു. പത്ര സമ്മേളനം നടത്തുന്ന തിയതിയും പറഞ്ഞിരുന്നു. സുനന്ദയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന് തരൂര്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് വഴക്കുണ്ടാവുകയും സുനന്ദ ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ സോണിയാ ഗാന്ധിയും അറിഞ്ഞിരുന്നു. മരണപ്പെട്ട സുനന്ദയുടെ ശരീരത്തില്‍ 12 മുറിവുകളും കുത്തിവയ്പ്പ് എടുത്ത പാടുകളുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം ഇഴിഞ്ഞു നീങ്ങുകയാണ്. ് തരൂരിന്റെ ഇടപാടുകള്‍ സംശയാസ്പദമാണ്. ദുബായിലെ അഫ്രാക്സ് കമ്പനിയുമായി തരൂരിനുള്ള ബന്ധം വ്യക്തമാക്കണം. കള്ള് തമ്പിയെന്ന കളങ്കിതവ്യക്തിയുടേതാണ് കമ്പനി. റോബര്‍ട്ട് വധേരയ്ക്കും കമ്പനിയുമായി ബന്ധമുണ്ട്. സോണിയാഗാന്ധി ന്യൂയോര്‍ക്കില്‍ വരുമ്പോള്‍ താമസിക്കുന്ന നമ്പര്‍ 66 സ്ട്രീറ്റിലെ ഹൗസ് നമ്പര്‍ 64 കള്ള് തമ്പിയുടേതാണ്. സുനന്ദ പുഷ്കറിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെങ്കില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിയേ മതിയാവൂ.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: