ഗുവാഹതി: നാല് വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. മേഘാലയ, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. 9,311 ബൂത്തുകളിലായി 51 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിക്കും.
മേഘാലയ, അരുണാചല്‍പ്രദേശ്, എന്നിവിടങ്ങളില്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍ വീതമാണുള്ളത്. നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോ മണ്ഡലങ്ങള്‍ വീതവുമുണ്ട്. നാല് സംസ്ഥാനങ്ങളിലുമായി 206 കമ്പനി സെക്യൂരിറ്റി ഫോഴ്സിനെയും 159 കമ്പനി പാരാമിലിട്ടറി ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്. ആസാം റൈഫിള്‍സ് ജവാന്മാര് മ്യാന്മര് അതിര്‍ത്തിയില്‍ നിലയുറപ്പിക്കുന്നുണ്ട്. മേഘാലയയിലെ 443 കിലോമീറ്റര്‍ വരുന്ന ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അധികസൈന്യത്തെയും വിന്യസിച്ചു. മേഘാലയ ആസാം അതിര്‍ത്തിയിലെ തര്‍ക്കപ്രദേശങ്ങളില്‍ ബൂത്തുകളൊന്നും സ്ഥാപിച്ചിട്ടില്ല. 10,248 ഉദ്യോഗസ്ഥരെയാണ് തെരെഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിച്ചിരിക്കുന്നതെന്ന് മോഘാലയ ചീഫ് ഇലക്ഷന് ഓഫീസര്‍ അറിയിച്ചു. നാഗാലാന്‍ഡില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
നാഗാലാന്‍ഡിലെ ലോങ്ലങ്, ദിമാപൂര്‍ എന്നിവിടങ്ങളില്‍ തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2007 മുതല്‍ ആസാം പോലീസ് കൈയടക്കിവെച്ചിരിക്കുന്ന ലഡിഗര്ഹിലെ പോളിംഗ് സ്റ്റേഷന് സംസ്ഥാനസര്‍ക്കാര്‍ പുനഃസ്ഥാപിക്കാത്തതാണ് കാരണം. ദിമാപൂരിലുള്ള ചില സംഘടനകള്‍ പോളിംഗ് സ്റ്റേഷന് തുറക്കാനനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: