ബസ്തര്‍: ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റ് ശ്രമം. മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനുഗമിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു മാവോയിസ്റ്റ് ആക്രമണം. ഇപ്പോഴും ഏറ്റുമുട്റ്റല് തുടരുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡിലും ബീഹാറിലും സുരക്ഷ ശക്തമാക്കി.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സ്വാധീനകേന്ദ്രമായ ബസ്തറിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. ഇതില്‍ മാവോയിസ്റ്റുകള്‍ അസ്വസ്ഥരായിരുന്നു. ഈ പശ്ചാത്തലത്തില്‍ ബസ്തറില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്ന പ്രശ്നമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം മാവോയിസ്റ്റുകളില്‍ ഒരു വിഭാഗം തെരഞ്ഞെടുപ്പുമായി സഹകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: