ന്യൂദല്‍ഹി: കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ 91 ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. കേരളം(20),ദല്‍ഹി(7),ഹരിയാന(10) എന്നീ സംസ്ഥാനങ്ങളിലെ 37 സീറ്റുകളിലുള്പ്പെടെയാണ് മൂന്നാംഘട്ട വോട്ടിംഗ് നടക്കുന്നത്.
ദല്‍ഹിയില്‍ 7 മണ്ഡലങ്ങളിലായി 58 സ്വതന്ത്രരുള്‍പ്പെടെ 150 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇവിടെ 1.27 കോടി വോട്ടര്‍മാരുണ്ട്. നാലുമാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയസാധ്യത. ഏഴ് സീറ്റുകളും ബിജെപി നേടുമെന്ന് ചാന്ദ്നി ചൗക്ക് സ്ഥാനാര്‍ത്ഥിയായ ബിജെപി നേതാവ് ഹര്‍ഷവര്‍ദ്ധനും ന്യൂദല്‍ഹിയിലെ സ്ഥാനാര്‍ത്ഥി മീനാക്ഷി ലേഖിയും പറഞ്ഞു.
അജയ് മാക്കന്,സന്ദീപ് ദീക്ഷിത്,കപില്‍ സിബല്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളും ആശിഷ് ഖേതന്,രാഖി ബിര്‍ള, അശുതോഷ് തുടങ്ങിയ എഎപി നേതാക്കളും മത്സര രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: