പാലക്കാട്: ഡാറ്റാ സെന്റര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സെക്രട്ടറി സുരേഷിനെ സിബിഐ ചോദ്യം ചെയ്തു. പാലക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചോദ്യം ചെയ്തത്.
എറണാകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇതാദ്യമായാണ് ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ വിഎസിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ ചോദ്യം ചെയ്യുന്നത്.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഡാറ്റാ സെന്റര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമവിരുദ്ധമായി ചെയ്തിട്ടുണ്ടോ, എന്തെങ്കിലും രേഖകള്‍ കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ സംഘം സുരേഷിനോട് ചോദിച്ചത്.
ചോദ്യം ചെയ്യല്‍ അര മണിക്കൂറോളം നീണ്ടു നിന്നു. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അവരോട് പറഞ്ഞതായി സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: