ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് ഇത്തവണയും വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല. ഓണ്‍ലൈന്‍ വഴിയോ, തപാല്‍ വോട്ടോ ചെയ്യുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ചൂണ്ടിക്കാട്ടിയ സാങ്കേതിക തടസങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചതോടെ പ്രവാസി വോട്ടിന് സാധ്യത മങ്ങിയത്.
ഭാവിയില്‍ പ്രവാസി വോട്ട് നടപ്പാക്കണമെന്നും ഇക്കാര്യത്തില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി കമ്മിഷനോട് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളിലുള്ളവര്‍ക്കും വോട്ട് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് അതാത് മണ്ഡലങ്ങളില്‍ നേരിട്ടു ചെന്ന് വോട്ടു ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
വോട്ടെടുപ്പിന്റെ മൂന്നിലൊന്ന് ഘട്ടം പൂര്‍ത്തിയായതിനാല്‍ തന്നെ ഇനി ഓണ്‍ലൈന്‍, തപാല്‍ വോട്ട് ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് കമ്മിഷന് വ്യക്തമാക്കി. കേരളത്തില്‍ വോട്ടെടുപ്പ് 10ന് കഴിഞ്ഞതും പ്രവാസി വോട്ടിന് തടസമായി. ജനപ്രാതിനിധ്യ നിയമത്തില്‍ പ്രവാസി വോട്ട് സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യണമെന്നും വൈകിയ വേളയില്‍ നിയമഭേദഗതി നടത്താനാവില്ലെന്നതിനാല് തന്നെ തപാല്‍ വോട്ട് അനുവദിക്കാന്‍ കഴിയില്ലെന്നും കമ്മിഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: