ന്യൂദല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം കയ്യേറ്റം ഒഴിപ്പിക്കേണ്ടത് ക്ഷേത്രം അധികൃതരാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിനും ക്ഷേത്ര അധികൃതര്‍ക്കും വീഴ്ച്ചപറ്റിയെന്ന അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കില്ലിയാറിലെ ജലം മലിനമാണെന്നും അതിനാല്‍ തന്നെ അവിടുന്ന ജലം കൊണ്ടു വന്ന് ക്ഷേത്രക്കുളം സംരക്ഷിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ക്ഷേത്രക്കുളം ശുദ്ധീകരിക്കുന്നതിനുള്ള 27 കോടിയുടെ ടെന്‍ഡര്‍ സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് ഉദ്യോഗസ്ഥര്‍ കീറിക്കളഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: