പൂനെ: പ്രധാനമന്ത്രി പദത്തോടുള്ള അമിത മോഹം മൂലമാണ് അരവിന്ദ് കെജ്രിവാള് ദല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതെന്ന് പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെ വ്യക്തമാക്കി.
എഎപി സര്‍ക്കാരിന്റെ രാജി ധൃതി പിടിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് കെജ്രിവാള് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹസാരെ. ആംആദ്മി സര്‍ക്കാരിനെ നിലനിര്‍ത്തി ദല്‍ഹിയെ മാതൃകാ സംസ്ഥാനമാക്കി ഉയര്‍ത്തണമായിരുന്നു. അതിന് ശേഷം ദേശീയ രാഷ്ട്രീയത്തിലേക്ക് അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പ്രവേശിക്കുന്നതായിരുന്നു ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ രാജി കൊടുക്കരുതെന്ന് താന്‍ അന്ന് പറഞ്ഞിരുന്നതാണ്. പക്ഷേ പ്രധാനമന്ത്രി പദമായിരുന്നു അന്ന് കെജ്രിവാളിന്റെ മനസിലുണ്ടായിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം രാജ്യമാകമാനം സ്ഥാനര്‍ത്ഥികളെ നിര്‍ത്തിയത് – ഹസാരെ പറഞ്ഞു. കെജ്രിവാളിനോടുള്ള ദേഷ്യമല്ല അദ്ദേഹം തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത്. അത് ആസൂത്രിതമാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.
മേധാ പട്കറെപ്പോലെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് എഎപി സഹായമില്ലാതെ തന്നെ ജനപിന്തുണയുണ്ട്. മേധ വര്‍ഷങ്ങളായി അവരുടെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ എഎപി പോയിട്ടില്ല. മറ്റൊരു സ്ഥാനാര്‍ത്ഥിയും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നില്ല. വിദര്‍ഭയിലെ ബുല്‍ധാനയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബാലാസാഹിബ് ദരാതെ അമേരിക്കിയിലെ പ്രമുഖ നാനോടെക്നോളജിസ്റ്റും വ്യവസായ സംരംഭകനുമാണെന്ന് അണ്ണാ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: