തിരുവനന്തപുരം: കെ.കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നത് ചാരക്കേസിനെ തുടര്‍ന്നാണെന്ന് മകനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന് എംഎല്‍എ പറഞ്ഞു. ചാരക്കേസ് ഉയര്‍ന്നു വന്നതോടെ ഘടകകക്ഷികള്‍ കരുണാകരനു നേരെ തിരിയുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കരുണാകരന് രാജിവച്ചത് ചാരക്കേസില്‍ അല്ലെന്നായിരുന്നു അന്ന് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടുത്തിടെ പറഞ്ഞത്. കരുണാകരനോട് രാജിവയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടില്ലെന്നും മന്ത്രിസഭയിലെ അംഗമായിരുന്ന താന്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുമോയെന്നും ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് മുരളിയുടെ പ്രസ്താവന.
മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് കരുണാകരനോട് വിരോധം ഉണ്ടായിരുന്നു. ചാരക്കേസ് ഉണ്ടായപ്പോള്‍ റാവു ആ അവസരം മുതലെടുക്കുകയായിരുന്നുവെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: