ഭഗവാന് പ്രീതികരമായത് അര്‍ജുനനും അര്ജുനനിഷ്ടമായത് ഭഗവാനും ചെയ്യുന്നത് സ്വാഭാവികം. കുരുക്ഷേത്ര യുദ്ധത്തില്‍ ഭഗവാന് അര്‍ജുനന്റെ സാരഥിയായതും പലതവണ അര്‍ജുനന്റെ ജീവന് രക്ഷിച്ചതും അര്ജുനനോട് ഭഗവാനുള്ള സവിശേഷമായ താത്പര്യത്തിന് തെളിവാണ്.
337. നരകാരിഃ – നരകന് എന്ന അസുരന്റെ ശത്രു. ഭൂമിയുടെ പുത്രനാണ് നരകാസുരന്, ഭൂമിയുടെ പുത്രനായതുകൊണ്ട് മഹാവിഷ്ണു നരകന് നാരായണാസ്ത്രം കൊടുത്തു. ആയുധബലംകൊണ്ട് അഹങ്കരിച്ച നരകന് മനുഷ്യരെയും ദേവന്മാരെയും പലതരത്തില്‍ ദ്രോഹിച്ചു. ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങള്‍ പോലും നരകന് അപഹരിച്ചു. ഭൂമിയുടെ പല ഭാഗത്തുനിന്ന് പതിനാറായിരം സ്ത്രീകളെ നരകന് പിടിച്ചുകൊണ്ടുവന്ന് തടങ്കലിലാക്കി. നരകന്റെ രാജധാനിയായ പ്രാഗ്ജ്യോതിഷം ശത്രുക്കള്‍ക്ക് കടന്നുചെല്ലാനാകാത്തവിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. നരകന്റെ ദുരാചാരങ്ങളെക്കുറിച്ച് ദേവേന്ദ്രന് ശ്രീകൃഷ്ണനെ അറിയിച്ചു. ഭഗവാന് സത്യഭാമയുമായി ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തിലെത്തി. പ്രാഗ്ജ്യോതിഷത്തെ രക്ഷിച്ചിരുന്ന ദുര്‍ഗങ്ങളെ തന്റെ ആയുധങ്ങള്‍കൊണ്ട് ഭേദിച്ച ഭഗവാനെ നരകന് എതിര്‍ത്തു. പ്രാഗ്ജ്യോതിഷത്തെ ആസുരരക്തം കൊണ്ട് ശണിതപുരമാക്കിയ ഭഗവാന് നരകന്റെ ശിരസ്സ് ചക്രം കൊണ്ട് മുറിച്ചു.
338. മുരാരി: മുരന് എന്ന അസുരന്റെ ശത്രു. നരകാസുരന്റെ സേവകനായ ഒരു അസുരനാണ് മുരന്. പ്രാഗ്ജ്യോതിഷത്തിന്റെ കാവല്‍ക്കാരില്‍ പ്രധാനിയായിരുന്നു. മുരപാശങ്ങള് എന്ന് പ്രസിദ്ധമായിരുന്ന ആറായിരം കയറുകള്‍ കൊണ്ടുള്ള ദുര്ഗമ കവചത്താലാണ് മുരന് പ്രാഗ്ജ്യോതിഷത്തെ രക്ഷിച്ചിരുന്നത്. മുരപാശങ്ങളെ ശ്രീകൃഷ്ണന് വാളുകൊണ്ട് ഛേദിച്ചു. അപ്പോള്‍ അഞ്ചു ശിരസ്സുകളുള്ള മുരന് സമുദ്രത്തില്‍ നിന്നുയര്‍ന്ന് ഭഗവാ നെ എതിരിട്ടു. ഭഗവാന് ചക്രം കൊണ്ട് അഞ്ചുതലയും മുറിച്ച് മുരനെ വധിച്ചു. അതിനുശേഷമാണ് നരകാസുരവധം (നാരായണീയം 81-ാം ദശകത്തില്‍ നരകാസുരന്റെയും മുരാസുരന്റെയും അന്ത്യം വായിക്കാം)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: