തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യനടന് ജഗതിശ്രീകുമാര്‍ നാളുകള്‍ക്ക് ശേഷം വീണ്ടും പൊതുവേദിയിലെത്തി. തിരുവനന്തപുരം കോവളത്ത് എല്ലു പൊടിയുന്ന രോഗമുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘അമൃത വര്‍ഷിണി’ കൂട്ടായ്മയില്‍ ജഗതി പങ്കെടുത്തു. സമുദ്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജഗതി ഭദ്രദീപം കൊളുത്തുകയും ചെയ്തു. അപകടത്തിന് ശേഷം താരം ഇതാദ്യമായിട്ടാണ് പൊതുവേദിയില്‍ എത്തുന്നത്.
രാവിലെ 11 മണിയോടെ വേദിയിലെത്തിയ ജഗതി മകന്റെ സഹായത്തോടെയാണ് ഭദ്രദീപം കൊളുത്തിയത്. അതേസമയം അദ്ദേഹത്തിന് സംസാരിക്കാനാകില്ല. വീല്‍ ചെയറിലായിരുന്നു ദീപത്തിനടുത്തേക്ക് എത്തിച്ചത്. അപകടത്തിന് ശേഷം വെല്ലൂര്‍ ആശുപത്രിയിലും പിന്നീട് വീട്ടിലും അതിന് ശേഷം കോട്ടയത്തെ ആശുപത്രിയിലുമായി മാറിമാറി കഴിയുകയാണ് ജഗതി.
പുറത്തെ അന്തരീക്ഷം താരത്തിന് ഉണര്‍വ്വ് ഉണ്ടാക്കുമെന്ന പ്രതീക്ഷയാണ് ഉറ്റവര്‍ക്ക്. ഈ അവസ്ഥയില്‍ പ്രത്യേക അവസ്ഥയുള്ള കുട്ടികളുടെ പരിപാടി തന്നെയാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാനുള്ള ഏറ്റവും മികച്ച അവസരമെന്ന് വീട്ടുകാര്‍ കരുതി. സംഗീത സംവിധായകന് എം. ജയചന്ദ്രന്, മജീഷ്യന്‍ മുതുകാട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: