ബീജാപ്പൂര്‍: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഛത്തീസ്ഗഡില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ 12 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഉച്ചയ്ക്ക് 12 മണിയോടെ രണ്ടിടങ്ങളില്‍ അരമണിക്കൂറിടവിട്ടാണ് ആക്രമണം നടന്നത്. ബീജാപ്പൂരിനടുത്ത് ബസ്തറിലാണ് ആദ്യ അക്രമം. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയവര്‍ സഞ്ചരിച്ച ബസിന് നേരെയായിരുന്നു ഇത്. ദര്ബാവാലിയില് സിആര്‍പിഎഫുകാര്‍ സഞ്ചരിച്ച ആംബുലന്‍സിന് നേരെയായിരുന്നു രണ്ടാമത്തേത്. ബീജാപ്പൂരില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം നടത്തുകയായിരുന്നുവെന്ന്് പോലീസ് അറിയിച്ചു.
ഇതിലാണ് ഏഴ് പേര് കൊല്ലപ്പെട്ടത്. എന്നാല്‍ ഇവിടെ ഒമ്പതു പേര് മരണമടഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റൊന്ന് ദര്ബാവാലിയില് സിആര്‍പിഎഫുകാര്‍ സഞ്ചരിച്ച ആംബുലന്‍സിന് നേരെ ഉണ്ടായതാണ്. ഈ ആക്രമണത്തില്‍ അഞ്ച്പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട സിആര്‍പിഎഫ് കോബ്ര ഫോഴ്സിലെ സുരക്ഷാ സൈനികരും പോളിങ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ലോക്സഭാ തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ അക്രമ സംഭവമാണിത്.
ബീഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന വെള്ളിയാഴ്ച മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
ജമൂയിലെ ഭീംബന്ധ് വനമേഖലയില്‍ സേവാ ബാബാ ക്ഷേത്രത്തിനടുത്തുവെച്ചാണ് സി.ആര്.പി.എഫ്. ജവാന്മാര്ക്കുനേരെ മാവോവാദികള്‍ ആക്രമണം നടത്തിയത്. റോഡില്‍ കുഴിബോംബു സ്ഫോടനം നടത്തി വാഹനം തടഞ്ഞശേഷം വെടിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: