ശ്രീനഗര്‍: ശ്രീനഗറിലെ അഹമ്മദ്നഗറില്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരരും സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവയ്പ്. പുലര്‍ച്ചെ തുടങ്ങിയ വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് അഹമ്മദ്നഗറിലെ ജനവാസ പ്രദേശത്ത് രണ്ടു ഭീകരര്‍ വീട്ടുമടസ്ഥന് അബ്ദുല്‍ മജീദിനെയും ഭാര്യയെയും ബന്ദികളാക്കിയത്.
വിവരം അറിഞ്ഞെത്തിയ സൈനികര്‍ ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് രൂക്ഷമായ വെടിവയ്പു നടന്നത്. വെടിവയ്പില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: