കോഴിക്കോട്/ആലപ്പുഴ: ഇടിമിന്നലേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആലപ്പുഴ ചാരുമൂട്ടില്‍ അമ്മയുടെ കണ്മുന്പില് വച്ചാണ് പാലമേല്‍ പള്ളിയ്ക്കല്‍ ഇടിഞ്ഞയ്യത്ത് ജങ്ങ്ഷന് സമീപം വേലന്റയ്യത്ത് അഖില്‍ ഭവനത്തില്‍ സത്യന്റെ മകന് അഖില്‍(14ാമരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുടുംബക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കാന്‍ പോകവെ മഴ പെയ്തതിനെത്തുടര്‍ന്ന് സമീപത്തെ ബന്ധുവീട്ടില്‍ കയറിനില്ക്കവെയായിരുന്നു സംഭവം. അമ്മ പ്രമീളയും സഹോദരി അഖിലയും ഒപ്പമുണ്ടായിരുന്നു. ഇവരുടെ ഇടയില്‍ നിന്ന അഖിലിന് മാത്രമാണ് മിന്നലേറ്റത്. മിന്നലേറ്റ അഖില്‍ അമ്മയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പയ്യനെല്ലൂര്‍ ഗവ. എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കോഴിക്കോട്ട് പെരുമണ്ണ മാവൂര്പറമ്പില് കെ.എം കൃഷ്ണന്റെ മകന് അഭിനവ്(12) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ശക്തമായ മഴയിലും ഇടിമിന്നലിലും വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങുന്നതിനിടയിലാണ് മിന്നലേറ്റത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുറ്റിക്കാട്ടൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ: ശ്രീജ, സഹോദരി: അഭിനന്ദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: