റായ്പൂര്‍: ഛത്തീസ്ഗഡിലെ രണ്ടിടങ്ങളില്‍ നടന്ന മാവോയിസ്റ്റ് അക്രമണങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം 15 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മി മാപ്പു പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ അഞ്ച് അധ്യാപകരും മെഡിക്കല്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ട് പേരും ഉള്‍പ്പെടുന്നു.
തങ്ങള്‍ക്ക് ആക്രമണത്തില്‍ വന്ന ശ്രദ്ധക്കുറവും പാളിച്ചയുമാണ് ഇവര്‍ കൊല്ലപ്പെടാന്‍ കാരണമായതെന്ന് സംഘടന പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ മാപ്പ് ചോദിക്കുന്നെന്നും സംഘന പത്രകുറിപ്പില്‍ വ്യക്തമാക്കി.
ബിജാപൂര്‍, ബസ്തര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: