ന്യൂദല്‍ഹി: തെരഞ്ഞെുപ്പിന് സമയമായില്ലെന്ന മുന്‍നിലപാട് തിരുത്തി കോണ്‍ഗ്രസ്. ദല്‍ഹി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇക്കാര്യം പാര്‍ട്ടി സുപ്രീംകോടതിയെ അറിയിക്കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
നേരത്തെ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്തണമോയെന്ന കാര്യത്തില്‍ സുപ്രീംകോടതി കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അഭിപ്രായം തേടിയിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നു ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി നീക്കം മുന്നില്‍കണ്ടാണ് കോണ്‍ഗ്രസ് പുതിയ നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. മാറ്റം കൊണ്് വരുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്റെ ബി ഗ്രൂപ്പായ ആം ആദ്മി പാര്‍ട്ടി വെറും 49 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ദല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പും നടത്തണമെന്നായിരുന്നു ആം ആദ്മിയുടെ ആവശ്യമെങ്കിലും ഇതിനെ തള്ളി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനെ ചോദ്യം ചെയ്ത് ആം ആദ്മി സമര്‍പ്പിച്ച ഹര്‍ജി കോടതി വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 17ലേക്ക് മാറ്റി വച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: