ന്യൂദല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം മലയാളത്തിന്റെ പ്രീയപ്പെട്ട ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട് കരസ്ഥമാക്കി. പേരറിയാത്തവന് എന്ന ചിത്രത്തിലെ ശുചീകരണ ത്തൊഴിലാളിയുടെ വേഷമാണ് സുരാജിനെ പുരസ്ക്കാരത്തിനര്‍ഹനാക്കിയത്. ഹിന്ദി ചിത്രമായ ഷഹിദിലെ അഭിനയത്തിന് രാജ്കുമാര് റാവുവും സുരാജിനൊപ്പം മികച്ച നടനുള്ള രജതകമലം പങ്കിട്ടു. ഗീതാഞ്ജലി ഥാപ്പ (ലയേഴ്സ് ഡയസ്)യാണ് മികച്ച നടി.
ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത ഹിന്ദി ചിത്രം ഷിപ്പ് ഓഫ് തെസ്യൂസ് മികച്ച ചിത്രം. ഷഹിദിന്റെ സംവിധായകന് ഗന്സാല് മേത്തയ്ക്കാണ് മികച്ച സംവിധായകനുള്ള സ്വര്‍ണ്ണകമലം . മികച്ച ജനപ്രിയ ചിത്രം രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്ത മില്‍ഖാ സിങ്ങിന്റെ കഥ പറഞ്ഞ ഭാഗ് മില്‍ഖാ ഭാഗ് .
അനില്‍ രാധാകൃഷ്ണന് മേനോന് സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതമാണ് മികച്ച മലയാളം സിനിമ. മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ഡോ. ബിജു സംവിധാനം ചെയ്ത ?പേരറിയാത്തവര്‍? നേടി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച നവാഗത സംവിധായകെന്റ ചിത്രമായി ക്രിസ്റ്റോ ടോമിയുടെ?കന്യക? തെരഞ്ഞെടുക്കപ്പെട്ടു.
മലയാളിയായ രാജേഷ് ടച്ച്റിവര് സംവിധാനം ചെയ്ത നാ ബങ്കാരു തല്ലി മികച്ച തെലുഗു ചിത്രമായി. മികച്ച ഛായാഗ്രാഹകന്‍ രാജീവ് രവി ( ലയേഴ്സ് ഡയസ്). വല്ലിനം എന്ന തമിഴ് ചിത്രം എഡിറ്റ് ചെയ്ത വി.ജെ. സാബു ജോസഫും പുരസ്കാരം നേടി. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സ്വപാനത്തിന് മികച്ച സൗണ്ട് റെക്കോര്‍ഡിങ്ങിനുള്ള പുരസ്കാരം ലഭിച്ചു.
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം മറാത്തി ചിത്രമായ ഫാന്‍ഡ്രിയുടെ സംവിധായകന് നാഗരാജ് മഞ്ജുളയാണ്. ബാലുമഹേന്ദ്രയുടെ തലമുറൈകള് ആണ് മികച്ച ദേശിയോദ്ഗ്രഥന ചിത്രം. കമല്‍ സ്വരൂപ് സംവിധാനം ചെയ്ത രംഗഭൂമി മികച്ച നോണ്‍ഫീച്ചര്‍ ചിത്രം. നിഷതാ ജെയിന് സംവിധാനം ചെയ്ത ഗുലാബി ഗ്യാങ്ങ് സാമൂഹിക പ്രാധാന്യമുള്ള ചിത്രം. മികച്ച സഹനടന്‍ സൗരഭ് ശുക്ല (ജോളി എല്‍എല്‍ബി), സഹനടിമാര്‍: അമൃത സുഭാഷ് (അസ്തു), ആലിയ എല്‍ കാശിഫ് (ഷിപ് ഓഫ് തെസ്യൂസ്), നൃത്തസംവിധാനം: ഭാഗ് മില്‍ഖ ഭാഗ്, എഡിറ്റിങ്: സാബു ജോസഫ്, ഗായകന്: രൂപാങ്കര്‍ (ജതിഷ്വര്- ബംഗാളി ചിത്രം), ഗായിക: ബെല ഷിന്‍ഡേ (കോഡ കോഡ എന്ന മറാത്തി ഗാനം).
രജതകമലവും അരലക്ഷം രൂപയുമാണ് മികച്ച നടീനടന്മാര്ക്ക് ലഭിക്കുന്നത്. മികച്ച ചിത്രത്തിന്റെ സംവിധായകന്,നിര്‍മ്മാതാവ്, മികച്ച സംവിധായകന് എന്നിവര്‍ക്ക് സ്വര്‍ണ്ണ കമലവും രണ്ടരലക്ഷം രൂപയും ലഭിക്കും. പ്രശസ്ത ചലച്ചിത്രകാരന് സയ്യിദ് അക്തര്‍ മിര്‍സയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: