തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് റെക്കോര്‍ഡ് വിജയം. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 1.3 ശതമാനം ഉയര്‍ന്ന് ഇത്തവണ 95.47 ശതമാനത്തില്‍ വിജയമെത്തി. കഴിഞ്ഞ വര്‍ഷം ഇത് 94.17 ശതമാനമായിരുന്നു . പരീക്ഷയെഴുതിയ 4,63,686 പേരില്‍ 4,42,678പേര് ഉപരിപഠനത്തിന് യോഗ്യതനേടി. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയര്‍ന്ന വിജയശതമാനം. ഇത്തവണയും മോഡറേഷന് നല്‍കാത്ത ഉയര്‍ന്ന വിജയമാണ്. 2005 മുതല്‍ മോഡറേഷന് നല്‍കുന്നില്ല.
പ്രൈവറ്റായി പരീക്ഷയെഴുതിയ 4244പേരില്‍ 2666 പേര് ഉപരിപഠനത്തിന് യോഗ്യതനേടി. 62.81 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം 74.06 ശതമാനമായിരുന്നു. ഗള്‍ഫ് മേഖലയില്‍ 416 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 413 കുട്ടികള്‍ (99.2 ശതമാനം) ഉപരിപഠനത്തിന് യോഗ്യരായി. ലക്ഷദ്വീപില്‍ 823 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 630 പേര്(76.5ശതമാനം) ഉപരിപഠനത്തിന് യോഗ്യരായി.
14,802 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 4729 പേരുടെ വര്‍ധനയുണ്ടായി. മലപ്പുറം ജില്ലയിലാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ കൂടുതല്‍. 2056 പേര്. ഏറ്റവും കൂടുതല്‍ പേര് എ പ്ലസ് നേടിയ വിദ്യാഭ്യാസ ഉപജില്ല തിരൂരാണ്. 919 പേര്. 934 സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 73 സ്കൂളുകളുടെ വര്‍ധന. 281 സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 367 എയ്ഡഡ് സ്കൂളുകള്‍ക്കും 286 അണ് എയ്ഡഡ് സ്കൂളുകള്‍ക്കുമാണ് നൂറുമേനി വിജയം നേടാനായത്. 34,927 പേര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചു.
66,622പേര്‍ക്ക് ബി പ്ലസും അതിനുമുകളിലും ഗ്രേഡ് ലഭിച്ചു. 1,15,715പേര്‍ക്ക് ബിഗ്രേഡ് ലഭിച്ചു. 1,94,864പേര്‍ക്ക് സിപ്ലസും അതിനുമുകളിലും ഗ്രേഡ് ലഭിച്ചു. 3,15,822പേര്‍ക്ക് സി ഗ്രേഡും 4,42,678പേര്‍ക്ക് ഡി പ്ലസ് ഗ്രേഡും ലഭിച്ചു.
വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ലയാണ്. ഇവിടെ പരീക്ഷ എഴുതിയവരില്‍ 98.27 ശതമാനവും ഉപരിപഠനത്തിന് യോഗ്യത നേടി. കോട്ടയമാണ് രണ്ടാമത്. 97.47 ശതമാനം. കഴിഞ്ഞതവണ ഒന്നാംസ്ഥാനം കോട്ടയത്തിനായിരുന്നു. വിജയശതമാനം ഏറ്റവും കുറവ് പാലക്കാട് ജില്ലയിലാണ്. 91.28 ശതമാനം. കഴിഞ്ഞവര്‍ഷവും പാലക്കാട് തന്നെയായിരുന്നു പിന്നില്‍. തിരുവനന്തപുരം ജില്ലയില്‍ 93.1 ശതമാനം പേര് ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസജില്ലയില്‍ കടത്തുരുത്തിയാണ് മുന്നില്‍ (98.68). പിന്നില്‍ പാലക്കാട് (90.25 ശതമാനം).
പട്ടികജാതിവിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ 43,812 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 89.52 ശതമാനമാണ് വിജയം. ഈ വിഭാഗത്തില്‍പ്പെട്ട 329 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. പട്ടികവര്‍ഗവിഭാഗത്തില്‍ 6010 പേര് ഉപരിപഠനത്തിന് യോഗ്യരായി. 84.30 ശതമാനം വിജയം. 13 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട 2,90,623 പേര് ഉപരിപഠനത്തിന് യോഗ്യരായി. ഈ വിഭാഗത്തില്‍ 8438പര് എല്ലാ വിഷയത്തിനും എപ്ലസ് നേടി. ദത്തെടുക്കല്‍ പ്രത്യേക പദ്ധതി നടപ്പാക്കിയ 107സ്കൂളുകളില്‍ 35സ്കൂളുകള്‍ 100ശതമാനം വിജയം നേടി. ഈ വിഭാഗത്തില്‍ 50 ശതമാനത്തില്‍ താഴെ വിജയം നേടിയത് ഒരു സ്കൂളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: