ന്യൂദല്‍ഹി: സ്വകാര്യ ടെലികോം കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ കമ്പ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്( സി.എ.ജി) അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രധാനമായ ഈ ഉത്തരവോടെ ഇനി സ്വകാര്യ കമ്പനികള്‍ക്ക് കള്ളക്കളി നടത്താനും കള്ളക്കണക്ക് നിരത്തി നഷ്ടമാണെന്ന് വരുത്തിത്തീര്‍ക്കാനും കഴിയില്ല.ദല്‍ഹി ഹൈക്കോടതിയുടെ വിധി ശരിവെച്ച സുപ്രീംകോടതി, സ്വകാര്യ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സിഎജിക്ക് അധികാരമില്ലെന്ന ടെലികോം കമ്പനികളുടെ വാദം തള്ളി. കമ്പനികളില്‍ നിന്നും ഫീസായി ലഭിക്കുന്ന തുക കൃത്യമാണോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
സെല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍ സര്‍വ്വീസുകള്‍ക്ക് ദേശീയ സ്വത്തായ സ്പെക്ട്രം ആണ് സ്വകാര്യകമ്പനികള്‍ ഉപയോഗിക്കുന്നത്.അതിനാല്‍ അവരുടെ ലാഭ നഷ്ടക്കണക്കുകള്‍ സി.എ.ജിക്ക് പരിശോധിക്കാവുന്നതാണ്. ജസ്റ്റീസുമാരായ കെ.എസ് രാധാകൃഷ്ണന്, വിക്രംജിത്ത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കമ്പനികള്‍ വരുമാനത്തിെന്റ കൃത്യമായ വിഹിതം സര്‍ക്കാരിന് നല്‍കുന്നുണ്ടോയെന്ന് സിഎജിക്ക് പരിശോധിക്കാം. അസോസിയേഷന് ഓഫ് യൂണിഫൈഡ് ടെലികോം സര്‍വ്വീസ് പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യയും സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷനും ദല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ അപ്പീലുകളിലാണ് സുപ്രീം കോടതി ഉത്തരവ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റേയും സിഎജിയുടേയും നിലപാടുകള്‍ സുപ്രീംകോടതി സ്വീകരിച്ചിരുന്നു.
കമ്പനികളുടെ കണക്ക് പരിശോധിക്കാന്‍ സിഎജിക്ക് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. വരുമാനത്തിെന്റ ഒരു ഭാഗം സര്‍ക്കാരിന് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുക സിഎജിയുടെ ചുമതലയാണെന്നും ഹൈക്കോടതി വിധിച്ചിരുന്നു. വരുമാനം സര്‍ക്കാരുമായി വീതം വയ്ക്കുന്നുണ്ടെന്ന് ഹൈക്കോടതി തെറ്റിദ്ധരിച്ചതാണ് ഇത്തരമൊരു വിധിക്ക് കാരണം, തങ്ങള്‍ വരുമാനത്തിെന്റ ഒരു ഭാഗം ലൈസന്‍സ് ഫീസായിട്ടാണ് നല്‍കുന്നത്. കമ്പനികള്‍ വാദിച്ചിരുന്നു.
ട്രായിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ടുള്ള കണക്കുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സിഎജിക്ക് ഇതില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്നും സ്വകാര്യ കമ്പനികള്‍ വാദിച്ചു.കേന്ദ്രത്തിനു വേണ്ടി തങ്ങള്‍ അക്കൗണ്ടിംഗ് ചെയ്യുമെന്നാണ് ലൈസന്‍സിനുള്ള കരാറിലെ വ്യവസ്ഥയെണ്ണൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ആ കണക്കുകള്‍ കേന്ദ്രസര്ക്കാരിെന്റയാണെന്നു വേണം കരുതാന്‍. അതിനാല്‍ അത് സി.എജിക്ക് പരിശോധിക്കാം. ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ നിലപാട് സുപ്രീം കോടതിയും അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: