കാഠ്മണ്ഡു: എവറസ്റ്റിലെ പോപ്കോണ്‍ ഫീല്‍ഡില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയില്‍ ആറ് ടൂറിസ്റ്റുകള്‍ മരിച്ചു. ഒമ്പത് പേരെ കാണാതായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പര്വതാരോഹണത്തിനെത്തിയവരാണ് മരിച്ചത്.
നാലുപേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുണ്ട്. ണ്ടുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നേപ്പാള്‍ മൗണ്ടിനേയറിംഗ് അസോസിയേഷന് പ്രസിഡന്റ് ആംഗ് ഷെറിംങ് ഷെര്‍പ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാവിലെ 6.30ഓടെയാണ് ക്യാംപ് 2വിന് സമീപത്താണ് ഹിമപാതം ഉണ്ടായതെന്ന് നേപ്പാള്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.
ഒരു ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചതായി ടൂറിസം അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ പെട്ടവരെല്ലാം നേപ്പാളികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവര്‍ എത്രപേരുണ്ടെന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: