സോള്‍: ദക്ഷിണ കൊറിയയില്‍ വിദ്യാര്‍ത്ഥികളുമായി വിനോന്ദയാത്രയ്ക്കുപോയ കപ്പല്‍ മുങ്ങിയുണ്ടായ മുങ്ങിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 25 യാത്രക്കാരുടെ മൃതദേഹം കണ്ടെടുത്തു. 271 യാത്രക്കാരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
മരണ സംഖ്യ ഇനിയുമുയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു. ജെജു ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബോട്ട് ജീവനക്കാരുള്‍പ്പെടെ 475 യാത്രക്കാരുമായി പുറപ്പെട്ട ബഹുനില ബോട്ട് ദക്ഷിണ കൊറിയയുടെ തെക്കന്‍ തീരത്താണ് മുങ്ങിയത്. യാത്രക്കാരില്‍ 179 പേരെ രക്ഷപെടുത്താനായി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. 87 ബോട്ടുകളും 18 വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്ക് ചേരുന്നു. തലകീഴായി മറിഞ്ഞ ബോട്ട് മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്.
ഹൈസ്കൂള്‍ കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും. സോളില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ ബ്യോംഗ്പോംഗ് ദ്വീപിനു സമീപത്താണു ബോട്ട് അപകടത്തില്‍പ്പെട്ടത്. ദക്ഷിണ കൊറിയയുടെ വടക്കു പടിഞ്ഞാറന്‍ പട്ടണമായ ഇന്ഞ്ചിയോണില്നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്കാണ് ബോട്ട് യാത്ര ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: