മുംബൈ: ശക്തി മില്‍സ് കൂട്ടമാനഭംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ലഭിച്ച വധശിക്ഷ ഉറപ്പിക്കാനായി പ്രോസിക്യൂഷന് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ നടപ്പാക്കണമെങ്കില്‍ ഹൈക്കോടതിയുടെ അംഗീകാരം വാങ്ങണമെന്നുണ്ട്.
പ്രതികള്‍ ഇതുവരെ അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടില്ല. ടെലഫോണ്‍ ഓപ്പറേറ്ററായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ക്കേസില്‍ വിജയ് യാദവ്, മുഹമ്മദ് കാസിം ബംഗാളി, മുഹമ്മദ് സലിം അന്‍സാരി, സിറാജ് ഖാന് എന്നിവര്‍ക്ക് കോടതി ജീവപര്യന്തം വിധിച്ചിരുന്നു.
ശകതിമില് കേസില്‍ കൂടി പ്രതികളായതുകൊണ്ടാണ് ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന്റെ പേരില്‍ സിറാജ് ഖാന് ഒഴിച്ചുള്ളവര്‍ക്കെല്ലാം കൊലക്കയര്‍ വിധിച്ചത്. ആവര്‍ത്തിച്ചുള്ള മാനഭംഗത്തിന്റെ പേരില്‍ വധശിക്ഷ വിധിക്കാമെന്ന നിയമം ആദ്യമായി ഇന്ത്യയില്‍ നടപ്പാക്കിയത് ഈ കേസിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: