ആത്മാരാമാശ്ച മുനയോ
നിര്‍ഗ്രന്ഥാ ളപി ഉരുക്രമേ
കുര്വന്ത്യഹൈതുകീം ഭക്തിം ഇത്ഥം ഭൂത ഗുണോ ഹരിഃ
വിവിധതരം ആത്മരാമന്മാരെല്ലാം (ആത്മാവില്‍ ആനന്ദം കാണുന്നവര്‍), വിശേഷിച്ചും ആത്മസാക്ഷാത്കാരത്തി ന്റെ പാതയില്‍ പ്രതിഷ്ഠനേടയവര്, എ ല്ലാത്തരം ഭൗതികബന്ധനങ്ങളില് നി ന്നും മുക്തരാണെങ്കില്പോലും ഭഗവാ ന് കലര്‍പ്പറ്റ ഭക്തിയുതസേവനം ചെയ്യാനാഗ്രഹിക്കുന്നു. ഭഗവാന് അതീന്ദ്രിയ ഗുണങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ മുക്താത്മാക്കളുള്പ്പെടെയുള്ള എല്ലാവരെയും ആകര്‍ഷിക്കാന്‍ കഴിയുമെന്നുമാണ് ഇതിന്റെയര്‍ഥം.
ഭഗവാന്റെ സര്‍വ്വാതിശായിയായ ഗുണങ്ങളാലാകൃഷ്ടനായി അദ്ദേഹത്തെ ശരണം പ്രാപിക്കുന്ന മഹാത്മാക്കള്‍ വളരെ അപൂര്‍വ്വമാണ്. ഭഗവാന്റെ വ്യക്തിത്വത്തെ കൊള്ളയടിക്കാത്തവനും അദ്ദേഹത്തിന്റെ ബഹുമുഖമായ ശക്തികളുടെ രൂപാന്തരണമായി ഭൗതികപ്രകൃതിയെ വീക്ഷിക്കുകയും ചെയ്യുന്നവനു മാത്രമേ ഭഗവാനെ ശരണം പ്രാപിക്കാനാകൂ. അതുകൊണ്ട് മായാവാദിയെ ഒരിക്കലും മഹാത്മാവെന്ന് വിളിക്കാനാകില്ല. അദ്വയമായ നിരപേക്ഷസത്യം ആറ് സമൃദ്ധികളാല്‍ സമ്പൂര്‍ണമായ ഭഗവാനല്ലാ തെ മറ്റാരുല്ലെന്ന് ബോധ്യം വരുമ്പോള്‍ മാത്രമേ അവരെ മഹാത്മാക്കളെന്ന് വിളിക്കാനാകൂ.
– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: