വാരാണസി: ക്ഷേത്ര സമുച്ചയം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേദിയാക്കിയ ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിനെയും അച്ഛന് ഗോവിന്ദ് കേജ്രിവാളിനെയും അമ്മ ഗീതാ ദേവിയേയും ഇറക്കിവിട്ടു. വാരാണസിയിലെ സങ്കട് മോചന് ക്ഷേത്രവളപ്പിലുള്ള മേല്‍ശാന്തി ഭിഷാംബര് മിശ്രയുടെ അതിഥികളായി, അദ്ദേഹത്തിന്റെ വസതിയില്‍ ഏപ്രില്‍ പതിനഞ്ചു മുതല്‍ താമസിച്ചുവരികയാണ് ഇവര്‍. ക്ഷേത്രദര്‍ശനത്തിന്റെ മറവില്‍ ഇവിടം കേന്ദ്രമായി മൂവരും വാരാണസിയില്‍ രാഷ്ട്രീയ പ്രര്‍ത്തനം നടത്തിവരികയായിരുന്നു. ക്ഷേത്ര സമുച്ചയത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളും ആംആദ്മി പ്രവര്‍ത്തകരുടെ വരവും പോക്കും വല്ലാത്ത അന്തരീക്ഷമാണ് ഉണ്ടാക്കിയത്.
ഭക്തരുടെ പരാതിയെത്തുടര്‍ന്നാണ് മൂവരെയും ഇവിടെ നിന്ന് നീക്കിയത്. ബിജെപിയാണ് ഇതിനു പിന്നിലെന്നും രാഷ്ട്രീയ ശത്രുതയാണ് കാരണമെന്നുമാണ്, പതിവു പോലെ കേജ്രിവാളിന്റെ പ്രതികരണം. മോദിക്കെതിരെ മല്‍സരിക്കുന്നതു കൊണ്ടാണിതെന്നും കേജ്രിവാള് ആരോപിക്കുന്നു. ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് ദുര്‍ഗ കുണ്ഡിലേക്കാണ് ഇവരെ മാറ്റിയത്. ഈ സംഭവത്തിനു കുറച്ചു മുന്‍പ് കേജ്രിവാളിനെ ചിലര്‍ കല്ലെറിഞ്ഞിരുന്നു. മോദിക്കകൂലമായ മുദ്രാവാക്യം മുഴക്കിയാണ് കല്ലെറിഞ്ഞവര്‍ വന്നതെന്നും അതിനാല്‍ സംഭവത്തിനു പിന്നില്‍ ബിജെപിക്കാരാണെന്നുമാണ് ആം ആദ്മിക്കാര് ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: