തിരുവനന്തപുരം: കേരളത്തില്‍ നാഗാലാന്‍ഡ് ലോട്ടറി വില്‍ക്കുന്നത് നിരോധിച്ചതിനെതിരെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്ട്ടിന് നല്കിയ ഹര്‍ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം അസാം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
മാര്‍ട്ടിന്റെ ഹര്‍ജി പരിഗണിക്കാന്‍ അസം ഹൈക്കോടതിക്ക് അധികാരമില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. മാര്‍ട്ടിന്റെ പഴയ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് സൊല്യൂഷന്‍സിന് കേരളത്തില്‍ നാഗാലന്‍ഡ് ലോട്ടറി വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മാര്ട്ടിന് അസാം ഹൈക്കോടതിയെ സമീപിച്ചത്. ഫ്യൂച്ചര്‍ ഗെയിമിംഗ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരെ കേരളത്തില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും കേരളം കോടതിയില്‍ വ്യക്തമാക്കി.
ലോട്ടറി വില്പനയില് സിക്കിം സര്‍ക്കാരിന് നാലായിരം കോടിയുടെ നഷ്ടമുണ്ടാക്കിയ കേസില്‍ കൊച്ചിയിലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ മാര്ട്ടിന് ഒന്നാം പ്രതിയാണ്. ഫ്യൂച്ചര്‍ ഗെയിമിംഗ് സൊലൂഷന്‍സ്, മാര്ട്ടിന്റെബിസിനസ് പങ്കാളി ജോണ്‍ കെന്നഡി തുടങ്ങിയവരും പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: